കോഴിക്കോട്: വടക്കൻ കേളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. നടക്കാവ് പോലീസ് സ്റ്റേഷനാണ് നഗര പരിധിയിലെ ഇതരസംസ്ഥാനക്കാരുടെയും തൊഴിലാളികളുടെയും ബയോമെട്രിക്ക് വിവരശേഖരണത്തിന് ആരംഭം കുറിച്ചിരിക്കുന്നത്.
കോഴിക്കോട് സിറ്റി പോലീസ് സ്റ്റേഷൻ ലിമിറ്റിൽ ഇനി ഇതരസംസ്ഥാനക്കാരുടെ പൂർണ വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കും. സ്റ്റേഷൻ പരിധിയിലെ എല്ലാ ഇതര സംസ്ഥാനക്കാരെയും സ്റ്റേഷനിൽ എത്തിച്ച് പത്തുവിരലുകളുടെയും അടയാളങ്ങൾ ബയോമെട്രിക്ക് സ്കാനർ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ശേഖരിക്കുന്നതാണ് യൂണിവേഴ്സൽ ബ്രദർഹുഡ് ആന്റ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം എന്ന പദ്ധതിയുടെ രീതി.
തൊഴിലാളികളുടെ പേരും ഫോട്ടോയും ബയോമെട്രിക്ക് വിവരങ്ങളും അടങ്ങുന്ന കാർഡും ഇവർക്ക് വിതരണം ചെയ്യും. ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ, കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി ഇതര സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നിടത്ത് ജനമൈത്രി പോലീസ് നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചാണ് കാർഡ് തയ്യാറാക്കുന്നത്.
ഇതിനോടകം അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു ഇവർ.