കാസർകോട്: ദേലംപാടി സംഭവത്തിൽ സി.പി.എമ്മിന്റെയും പൊലീസിന്റെയും ഒത്തുകളി പുറത്തായി. കേസ് അന്വേഷിക്കുന്ന ആദൂർ സ്റ്റേഷനിലെ എസ്.ഐ വിശ്വേന്ദ്രൻ സംഭവം കുടുംബ പ്രശ്നം ആണെന്ന് മൊഴി നൽകാൻ നിർബന്ധിച്ചെന്ന് രത്നയുടെ മകൾ സുലോചന പറഞ്ഞു.
ജനം ടി.വി വാർത്തയെ തുടർന്നാണ് പൊലീസ് മൊഴി എടുക്കാൻ എത്തിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുലോചനയെ ബി.ജെ.പി നേതാക്കൾ അടക്കം നിരവധിപേർ സന്ദർശിച്ചു.
കക്കപ്പാടി പട്ടികവര്‍ഗ്ഗ കോളനിയിലെ രത്ന എന്ന അറുപതു വയസ്സുകാരി, സി.പി.എമ്മിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയില്ലെന്ന പേരിൽ, സി.പി.എം അക്രമിസംഘം രണ്ടു കയ്യും വെട്ടിമുറിക്കുകയായിരുന്നു.