ദുബായ്: പടക്കം, കരിമരുന്ന് ഉപയോഗത്തിനെതിരെ ദുബായ് പൊലീസ് നടത്തുന്ന കാമ്പയിൻ ദുബായ് ഇന്ത്യന്‍ സ്കൂളില്‍ നടന്നു. മൂവായിരത്തിലേറെ വിദ്യാര്‍ത്ഥികളെ ഉൾപ്പെടുത്തി നടന്ന ബോധവൽക്കരണ, പരിപാടികൾക്ക് പോലീസ് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി.
കുട്ടികള്‍ പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഒരു മാസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. കുട്ടികളെ നിരീക്ഷിച്ചും അവർ കരിമരുന്ന് വാങ്ങുന്നതും ഉപയോഗിക്കുന്നതും തടഞ്ഞും രക്ഷിതാക്കള്‍ പൊലീസിനോടു സഹകരിക്കണമെന്നും, കരിമരുന്ന് ഉപയോഗിക്കുന്നതിന്റെ പേരിൽ പൊലീസ് പിടികൂടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ നടപടിയുണ്ടാകുമെന്നും ദുബായ് പൊലീസ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആൻഡ് എമർജൻസി വകുപ്പിലെ ഡയറക്ടർ ജനറൽ ബ്രിഗേഡിയറ്റർ അബ്ദുല്ല അലി അൽ ഗെയ്തി അറിയിച്ചു.
ആരെങ്കിലും പടക്കങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബ്രിഗേഡിയർ അബ്ദുല്ല അലി അൽ ഗെയ്തി പറഞ്ഞു. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പടക്ക വില്‍പ്പനയ്ക്ക് അനുമതിയുള്ളൂവെന്നും, നിയമം ലംഘിച്ചാല്‍ 10,000 ദിര്‍ഹം പിഴയോ ആറ് മാസം തടവോ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.