തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ, അത് പുനഃപ്പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സ്ഥലം മാറ്റത്തെ രാഷ്ട്രീയ പകപോക്കലിനായി സർക്കാർ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
പുതിയ സർക്കാർ നിലവിൽ വന്നതു മുതൽ അനധികൃത സ്ഥാനക്കയറ്റവും, നിയമനങ്ങളും വിവാദമായിരുന്നു. സർക്കാർ സ്വജനപക്ഷപാതം കാട്ടുന്നുവെന്ന പരാതി പലയിടങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു.