കൊച്ചി: ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അമീറിനെ ഉച്ചയോടെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് അപേക്ഷ നൽകും.
കാഞ്ചീപുരത്ത് തെളിവെടുപ്പ് പൂർത്തിയായതോടെ പ്രതിയെ നുണപരിശോധന നടത്താനാണ് പൊലീസ് നീക്കം. അതേസമയം അമീറിന്റെ സുഹൃത്ത് അനാറുള്ളിനായി തെരച്ചിൽ തുടരുന്നു. അസമിലെത്തിയ പൊലീസ് അന്വേഷണസംഘം അനാറുളിന്റെ മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇതേത്തുടർന്ന് ഇയാൾ അപ്രത്യക്ഷനാകുകയായിരുന്നു. കൊലപാതകത്തിൽ അനാറുളിന് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.