ബംഗലുരു: കൽബുർഗി റാഗിംഗ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എതിർവാദം സമർപ്പിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ സമയം ചോദിച്ചതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൽബുർഗി സെക്കൻഡ് അഡിഷണൽ സെഷൻസ് കോടതി ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്തിയ രാജീവ് ഗാന്ധി ആരോഗ്യസർവ്വകലാശാലയുടെ പ്രത്യേക സമിതി കോളേജിൽ റാഗിംഗ് നടന്നിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്.