ധാക്ക: ധാക്കയിലെ റസ്റ്റോറന്റിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സംശയിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തെങ്കിലു ഇതിനു പിന്നിൽ ഒരു പ്രേരകശക്തിയായി പാകിസ്ഥാന്റെയും, പ്രാദേശിക തീവ്രവാദിസംഘടനയായ ജമാ അത്തുൾ മുജാഹിദ്ദീന്റെയും കൈകളുണ്ടോ എന്ന സംശയമാണ് നിലനിൽക്കുന്നത്.
പാകിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐയോ, പട്ടാള ഏജൻസികളോ ആക്രമണത്തിനു പിന്നിലുണ്ടോ എന്ന സംശയം നിലവിലുണ്ടെന്നാണ് ഉന്നത ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
പാകിസ്ഥാനിലെ ഐ.എസ്.ഐയും ജമാ അത്തും തമ്മിലുള്ള അവിശുദ്ധബന്ധം പരസ്യമാണ്. അവർക്ക് നിലവിലെ സർക്കാരിനെ അട്ടിമറിക്കാൻ താൽപര്യമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ വിശ്വസിക്കുന്നു. കൊലപാതകങ്ങളുടെ സ്വഭാവവും ഈ സംശയത്തെ പ്രബലമാക്കുന്നതായാണ് നിഗമനം.