ന്യൂഡൽഹി: ഐസ്ക്രീം പാർലർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് വി.എസ് അച്യുതാനന്ദൻ സമർപ്പിച്ച ഹർജ്ജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പകപോക്കലിനായി ചിലവഴിക്കാൻ കോടതിക്കു സമയമില്ലെന്നു പരാമർശിച്ചു കൊണ്ടാണ് സുപ്രീം കോടതി ഹർജ്ജി തള്ളിയത്.
ഐസ്ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നാരോപിച്ചാണ് വി.എസ് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, ഹർജ്ജി രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് സംസ്ഥാനസർക്കാരിനു വേണ്ടി ഹാജരായ അഡ്വ. കെ.കെ.വേണുഗോപാൽ സ്വീകരിച്ചത്.
എന്നാൽ, കേസ് അട്ടിമറിയ്ക്കാൻ കൂട്ടു നിന്ന അന്നത്തെ അഡ്വക്കേറ്റ് ജനറൽ എം.കെ.ദാമോദരൻ ഇപ്പോൾ മുഖ്യമന്ത്രിയുടെ നിയമോപദേശമാണെന്ന് വി.എസ് കോടതിയിൽ പറഞ്ഞു.
എന്നാൽ കോടതിക്കു തീർപ്പാക്കാൻ ഇതിലും പ്രാധാന്യമുള്ള കേസുകൾ നിലവിലുണ്ടെന്നും, കേടതിയുടെ സമയം വിലപ്പെട്ടതാണെന്നുമുള്ള നിലപാടിലായിരുന്നു സുപ്രീം കോടതി.