ആഗോള ഭീകര സംഘടനകളിലേക്ക് മലയാളികൾ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് ജനം ടിവിയാണ്. പാലക്കാട് ഒലവക്കോട് സ്വദേശി അബുതാഹീർ
അൽ നുസ്റയിൽ ചേർന്നത് ഉൾപ്പടെ നിരവധി വാർത്തകൾ തെളിവ് സഹിതം ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇവയെ ലാഘവത്തോടെ കണ്ട സംസ്ഥാന ഭരണകൂടം ഇന്ന് ഇരുട്ടിൽ തപ്പുകയാണ്.
മലയാളി മാദ്ധ്യമ പ്രവർത്തകനായ അബു താഹിർ ഭീകര സംഘടനയായ അൽ നുസ്റയിൽ അംഗമായത് സംബന്ധിച്ചുള്ള തെളിവുകൾ സഹിതം 2015 ജൂൺ ഒന്നിനാണ് ജനം ടിവി റിപ്പോർട്ട് ചെയ്തത്. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിന്റെ വിവരങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം നടത്തുവാനും മുൻകരുതലെടുക്കാനും അധികൃതർ തയ്യാറായില്ല.
ഒരു വർഷം പിന്നിടും മുൻപെ സമാനമായ സംഭവങ്ങൾ വീണ്ടും അരങ്ങേറി. മലപ്പുറം പട്ടിക്കാട് സ്വദേശി നൗഫൽ കുരുക്കളിന്റെ നേതൃത്വത്തിൽ ഇരുപതോളം യുവാക്കൾ യമനിലേക്ക് കടന്നതായുള്ല വാർത്ത കഴിഞ്ഞ ദിവസം ജനം ടിവി പുറത്തുവിട്ടിരുന്നു. ഹിന്ദു യുവതിയടക്കം നിരവധി പേർ മതപരിവർത്തനത്തിന് വിധേയരായത് സംബന്ധിച്ച തെളിവുകളും ഇതിൽ ഉൾപ്പെടും.
തൃക്കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഐ.എസ് റിക്രൂട്ടിംഗ് സംഘം നിരവധിപ്പേരെ മതപരിവർത്തനത്തിന് വിധേയമാക്കി സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടത്തിയതാണ് ഒടുവിലത്തെ സംഭവം. ഡോ. ഇജാസ്, അബ്ദുൾ റാഷിദ് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് എന്നത് സംബന്ധിച്ച തെളിവുകളാണ് ജനം ടിവി പുറത്തുവിട്ടത്.
2015 ജൂൺ ഒന്നിന് ജനം ടിവി പുറത്തുവിട്ട വാർത്ത
https://youtu.be/KXFBGLeBXzM
https://youtu.be/2jy04UM65oo