തിരുവനന്തപുരം: കുപ്രസിദ്ധ തീവ്രവാദ പ്രചാരകന് സാക്കിര്‍ നായിക്കിനെ വെള്ളപൂശി സംരക്ഷിക്കുവാന്‍ പരസ്യമായി രംഗത്തിറങ്ങിയ മുസ്ലിംലീഗ് തങ്ങളുടെ യദാര്‍ത്ഥ സ്വരൂപവും സ്വഭാവവും പുറത്തെടുത്തിരിക്കുകയാണ് എന്നും ജനാധിപത്യ വിശ്വാസികളും രാഷ്ട്രസ്നേഹികളും ഐഎസ് നെ നോക്കിക്കാണുന്നതിനേക്കാള്‍ ഗുരുതരമായി മുസ്ലിം ലീഗിന്റെ നിലപാടുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പ്രസ്താവിച്ചു.
മുസ്ലിംലീഗിനെയും തീവ്രവാദ പ്രസ്ഥാനങ്ങളെയും പ്രീണിപ്പിക്കുന്ന നിലപാടുകള്‍ അധികാരത്തിലെത്തിയതിന് ശേഷവും ഇടത്പക്ഷം തുടരുകയാണ് എന്നും ഇത് രാഷ്ട്രവിരുദ്ധ ശക്തികള്‍ക്ക് പ്രചോദനമാകുകയാണ് എന്നും ഭാര്‍ഗവറാം പ്രസ്ഥാവനയില്‍ ആരോപിച്ചു.
കേരളത്തിലെ തീവ്രവാദപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനപദ്ധതികളെക്കുറിച്ച് മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് തീവ്രവാദികളുമായി സന്ധിചെയ്ത് കേസുകളില്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ടി.പി.സെന്‍കുമാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പോലും പൂഴ്ത്തപ്പെട്ടു. കേരളത്തിലെ മിക്കവാറും തീവ്രവാദകേസുകളിലെ മുഖ്യപ്രതികള്‍ പിടിക്കപ്പെട്ടിട്ടില്ല എന്നതിന് മുഖ്യകാരണം ഇടത്വലത് ഭരണങ്ങളില്‍ മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകള്‍ തന്നെയാണ്.
2012 മെയ് മാസത്തില്‍ കേരളത്തിലെ ലൗവ്ജിഹാദ് അടക്കമുള്ള തീവ്രവാദവിഷയങ്ങള്‍ എന്‍ഐക്ക് ക്ക് വിടണം എന്നാവശ്യപ്പെട്ട് കൊണ്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹിന്ദു ഐക്യവേദി നല്കിയ പരാതിയും പൂഴ്ത്തിവെക്കുകയാണുണ്ടായത്. ഈ വസ്തുതകളെല്ലാം അറിയാമെന്നിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തീവ്രവാദികളെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് എന്ന് സംശയിക്കത്തക്കതാണ്. ഈ നിലപാടിനോട് ചേര്ന്ന്നില്ക്കണ സമീപനമാണ് കഴിഞ്ഞദിവസം എം.എ.ബേബിയും സ്വീകരിച്ചത്.
കഴിഞ്ഞകാലങ്ങളില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളിലെല്ലാം പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെയും, പാര്‍ട്ടികളെയും കുറിച്ചും NIA അന്വേഷണം നടത്തേണ്ടതാണ്.