ന്യൂഡൽഹി: ചതുർ രാഷ്ട്ര ആഫ്രിക്കൻ സന്ദർനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. മൊസാമ്പിക്, ദക്ഷിണാഫ്രിക്ക, തൻസാനിയ, കെനിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചു. വാണിജ്യ-വ്യാവസായിക മേഖലകളിൽ നിരവധി കരാറുകൾ സന്ദർശന വേളയിൽ ഒപ്പുവെച്ചു.
നാല് തെക്കുകിഴക്കൻ ആഫ്രിക്കൻ രാഷ്ട്രങ്ങൾ സന്ദർശനത്തിന് ശേഷം ഇന്ന് പുലർച്ചെയാണ് പ്രധാനമന്ത്രി ദില്ലിയിൽ തിരിച്ചെത്തിയത്. വാണിജ്യ-വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിരവധി കരാറുകളിൽ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചു. ഇന്ത്യൻ വ്യാവസായിക ലോകത്തിന് മോദിയുടെ സന്ദർശനം പുത്തൻ പ്രതീക്ഷകളും ഊർജ്ജവും നൽകുന്നതായിരുന്നു.
മൊസാംബിക്കിൽ നിന്നാരംഭിച്ച യാത്രയിൽ ഇരു രാജ്യങ്ങളും തമ്മിൽ സുരക്ഷ, പ്രതിരോധ വിഷയങ്ങളിൽ നിർണ്ണായക കരാറുകളിൽ ഒപ്പുവെച്ചു. തുടർന്ന് നടത്തിയ ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിൽ ആണവ വിതരണ ഗ്രൂപ്പിലേക്കുളള ഇന്ത്യയുടെ അംഗത്വത്തിന് ദക്ഷിണാഫ്രിക്കയുടെ പിന്തുണ ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പിന്നാലെ താൻസാനിയയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഭാരതത്തിന്റെ വാണിജ്യ-സാമ്പത്തിക-സുരക്ഷ മേഖലകളുടെ വളർച്ചയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്ന നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. ഭീകരതയ്ക്കെതിരെ ഒന്നിച്ച് പോരാടാൻ ഭാരതവും കെനിയയും തമ്മിൽ ധാരണയായി. ഇത് സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഒപ്പ് വെച്ചു.
5 ദശലക്ഷം ഇന്ത്യൻ വംശജരുള്ള ആഫ്രിക്കയിലെ നാല് രാജ്യങ്ങളിലെയും ഭാരതീയർക്ക് ആവേശമായി പ്രധാനമന്ത്രിയുടെ സന്ദർശനം.