പെരുമ്പാവൂർ: അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരുന്ന ഹരികൃഷ്ണന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി . പെരുമ്പാവൂര്‍ ടൗണിലുള്ള ഫ്ലാറ്റിലും ഹരിപ്പാട്ടെയും വീട്ടിലുമാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാള്‍ക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു… സോളാര്‍ കേസിലും ആരോപണ വിധേയനായ ഹരികൃഷ്ണന് എതിരെ നേരത്തെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്തിരുന്നു.ഹരികൃഷ്ണനെതിരായ എഫ്.ഐ.ആര് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സോളാര്‍ കേസ് അന്വേഷണത്തിനിടെ പലരേയും വഴിവിട്ട് സഹായത്തിച്ചതായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഹരികൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിരുന്നു. അതിനിടെയാണ് ഉന്നതല നിര്‍ദേശത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീടുകളില്‍ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന് മുമ്പാകെ ഹരികൃഷ്ണന് മൊഴി നല്‍കിയിരുന്നു.
പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ സരിത എസ് നായര്‍ എഴുതിയ കത്തിനെ കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ഹരികൃഷ്ണന്റെ മൊഴി. അറസ്റ്റിന് ശേഷം താന്‍ സരിതയുടെ വീട് പരിശോധിച്ച് രണ്ട് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തെന്ന വാദവും ഇദ്ദേഹം നിഷേധിച്ചിരുന്നു .