തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വി.എസ്.അച്യുതാനന്ദൻ രംഗത്ത്. സുശീല ഭട്ടിനെ സർക്കാർ പ്ലീഡർ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ആവശ്യപ്പെട്ട് വി.എസ്. മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സുശീല ഭട്ടിനെ മാറ്റിയത് റവന്യു കേസുകളിൽ സർക്കാരിന് തിരിച്ചടിയാകുമെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ടാറ്റ, കരുണ, ഹാരിസൺ എസ്റ്റേറ്റുകളുടെ കേസുകൾ തീർപ്പാകും വരെ ഭട്ടിനെ തുടരാൻ അനുവദിക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടു. റവന്യു-വനം വകുപ്പുകളുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന സുശീല ഭട്ടിനെ മാറ്റാൻ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.