തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്ത നടപടിക്കെതിരെ മുൻ ഡി.ജി.പി ടി.പി.സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇന്ന് വിധി പറയും.
സർക്കാരിന്റെ നടപടി ചട്ടലംഘനമാണെന്നാണ് ഹർജിയിൽ സെൻകുമാറിന്റെ വാദം. കേസിൽ അന്തിമവാദം നേരത്തേ പൂർത്തിയായിരുന്നു. ജിഷ വധം, പുറ്റിംങ്ങൽ വെടിക്കെട്ട് അപകടം എന്നീ കേസ് അന്വേഷണങ്ങളിൽ വീഴ്ച സംഭവിച്ചു എന്നാരോപിച്ചാണ് ടി.പി.സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തു നിന്ന് നീക്കിയത്. ഇതിനെതിരെയാണ് സെൻകുമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.