ശ്രീനഗർ: ജമ്മുകശ്മീരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
എന്നാൽ, സർവ്വകക്ഷി യോഗം ബഹിഷ്കരിക്കുന്നതായി നാഷണൽ കോൺഫറൻസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, രണ്ടു ദിവസമായി കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാണ്. സംഘർഷത്തിൽ പരിക്കേറ്റ ഒരാൾ ഇന്നലെ മരിച്ചു. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 43 ആയി.
കശ്മീരിൽ തീവ്രവാദിനേതാവ് കൊല്ലപ്പെട്ടതിനേത്തുടർന്നാണ് സംഘർഷങ്ങൾ ആരംഭിക്കുന്നത്. സൈന്യത്തിനു നേരേ കല്ലെറിഞ്ഞ യുവാവ് കെല്ലെറിയുന്നവർക്ക് ഹൂറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗീലാനി ഒരു ദിവസം അഞ്ഞൂറു രൂപ വീതം നൽകുമെന്ന് വെളിപ്പെടുത്തിയിരുന്നു. കശ്മീർ സംഘർഷങ്ങൾ ആസൂത്രിതമാണെന്നതിലേയ്ക്കാണ് ഈ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത്.