ന്യൂഡൽഹി : കോളിളക്കം സ്യഷ്ടിച്ച യാസിർ കൊലക്കേസ്സിൽ പ്രതിചേർക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരല്ലെന്ന് സുപ്രീം കോടതി. കേരള പോലീസ് ആർ.എസ്.എസ് പ്രവർത്തകരെ പ്രതി ചേർക്കാൻ ക്യത്രിമ രേഖകൾ ഉണ്ടാക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രതികളായ അഞ്ച് പേരേയും സുപ്രിം കോടതി നിരുപാധികം വിട്ടയച്ചു.
1998 ഓഗസ്ത് 17 ന് മലപ്പുറം ജില്ലയിലെ തിരൂരിന് സമീപം യാസിർ എന്നയാളെ ആർ.എസ്.എസ് പ്രപർത്തകർ കൊലചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എട്ട് പ്രതികളിൽ അഞ്ച് പേരെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ അംഗീകരിച്ചാണ് പ്രതികളെ സുപ്രിംകോടതി നിരുപാധികം വെറുതെ വിട്ടത്.
പ്രതികൾക്ക് എതിരെ പോലിസ് ഹാജരാക്കിയ രേഖകൾ സാമാന്യ യുക്തിക്ക് പോലും നിരക്കുന്നതല്ലെന്ന് കേടതി കണ്ടെത്തി. അറസ്റ്റ് ചെയ്തതിന് ശേഷമാണ് എല്ലാ പ്രതികളിൽ നിന്നും പോലിസ് മൊഴി എടുത്തിരിയ്ക്കുന്നത്. ഇത് തന്നെ നിയമ വിരുദ്ധമാണെന്ന് കോടതി നിരിക്ഷിച്ചു. കേസ്സിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിമയ വിരൂദ്ധമായ പ്രപർത്തനങ്ങൾ നടന്നിട്ടുണ്ട്. വർഗീയമായ ആക്ഷേപങ്ങൾ പ്രതികൾക്ക് എതിരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ പോലിസ് നടപടി ഇതിന് ഉദാഹരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് മാരായ ഗോപാല ഗൗഡയും ആദർശ് കുമാർ ഗോയലും ഉൾപ്പെട്ട ബഞ്ചിന്റെ താണ് ഉത്തരവ്. പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ബീനാമാധവൻ ഹാനരായി.