ന്യൂഡൽഹി: ഭാരതത്തിനെതിരെ യുദ്ധ ഭീഷണിയുമായി ലഷ്കർ ഇ തോയ്ബ ഭീകരൻ ഹാഫിസ് സെയ്ദ്. ‘ഒന്നുകില്‍ കശ്മീര്‍ പ്രശ്നപരിഹാരത്തിനായി എസ്എഎസ് ഗിലാനി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധത്തെ നേരിടുക’ എന്ന് സെയ്ദ് പറയുന്ന വീഡിയോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കശ്മീരിൽ സൈന്യവുമായുളള ഏറ്റുമുട്ടലിൽ മരിച്ച ഭീകരൻ ബുർഹാൻ വാനിയുമായി മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സംസാരിച്ചിരുന്നു എന്നും തന്റെ ദൗത്യം പൂർത്തിയായെന്നും ഇനി രക്തസാക്ഷിയാകാൻ പോകുന്നു എന്നും ബുർഹാൻ വാനി പറഞ്ഞെന്ന് ഹാഫിസ് സെയ്ദ് വെളിപ്പെടുത്തി.
കശ്മീരിലെ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി ഫോണിലൂടെ കരഞ്ഞെന്നും പാകിസ്താനിലെ ഗുജ്റൻവാലയിലെ റാലിയിൽ സെയ്ദ് വെളിപ്പെടുത്തി.