കോഴിക്കോട്: മതംമാറ്റവും മതഭീകരതയും നിയമം മൂലം നിരേധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി ആവശ്യപ്പെട്ടു. ഇതരവേദങ്ങള്‍ സത്യമല്ലെന്ന ഖുറാൻ വിരുദ്ധ നിലപാട് പ്രചരിപ്പിക്കുന്ന സാക്കീര്‍ നായിക്കിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.റഷീദ് കോഴിക്കോട് ജനം ടി.വിയോട് പറഞ്ഞു.
ഹദീസുകളും അതനുസരിച്ച് പുരോഹിതര്‍ തയ്യാറാക്കിയ ഖുറാന്റെ തെറ്റായ വ്യാഖ്യാനങ്ങളുമാണ് മതംമാറ്റത്തെയും മതഭീകരതയെയും പ്രോത്സാഹിപ്പിക്കുന്നതെന്ന് ഖുറാൻ സുന്നത്ത് സെസൈറ്റി കുറ്റപ്പെടുത്തി. മതംമാറ്റത്തെയും മതഭീകരതെയെയും നിയമം മൂലം നിരോധിക്കണം. സാക്കീര്നായിക്ക് മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നതിന്റെ കാരണം പണമാണ്. സാക്കീര്നായിക്ക് ചെയ്യുന്നത് മത്തിന്റെ പേരിലുളള കൊളളയാണെന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.റഷീദ് പറഞ്ഞു.
സാക്കിര്നായിക്കിന് അറബി അറിയാം, എന്നാൽ ഖുറാൻ അറിയില്ല. ജന്മംകൊണ്ടാണ് ഒരാള്‍ മുസ്ലീമാകുന്നത് അതിനാൽ മതം മാറ്റുന്നത് ശരിയല്ല. നബിയുടെ കാലത്ത് ആരാണ് മതം മാറിയിട്ടുളളത് എന്ന് സാക്കീര്‍ വ്യക്തമാക്കണം. സാക്കീര്‍ നായിക്കിനെ പിന്തുണയ്ക്കുന്ന മുസ്ലീം സംഘടനകള്‍ എന്തുകൊണ്ട് ചേകന്നൂര്‍ മൗലവിയുടെ കൊലപാതകത്തിനെതിരെ പ്രതികരിച്ചില്ലെന്നും ഖുറാൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ചോദിക്കുന്നു.