ന്യൂഡൽഹി: സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിയ്ക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയിട്ടില്ല എന്ന് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആണ് രാജ്യസഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. രാജ്യത്തെ എല്ലാവർക്കും ആധാർ കാർഡ് ലഭിയ്ക്കുന്ന ദിവസം വരെ ആധാർ കാർഡ് നിർബന്ധ മാനദണ്ഡമാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യസഭ നടപടികൾ കോൺഗ്രസ് ഇന്നും തടസ്സപ്പെടുത്തി.
രാജ്യസഭ സ്തംഭിപ്പിയ്ക്കാൻ കഴിഞ്ഞ ദിവസം വരെ കരുതിയിരുന്ന ആന്ധ്ര വിഷയം കോൺഗ്രസ് ഇന്ന് ഉപേക്ഷിച്ചു. പകരം ആധാർ കാർഡ് എല്ലാ ആനുകൂല്യങ്ങളും ലഭിയ്ക്കാൻ സർക്കാർ നിർബന്ധമാക്കിയെന്ന എസ്പി യുടെ ആക്ഷേപത്തെ പിന്തുണച്ച് നടുത്തളത്തിലിറങ്ങി.
സബ്സിഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിയ്ക്കാൻ ആധാർ കാർഡ് നിർബന്ധമാക്കിയിട്ടില്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്തെ എല്ലാവർക്കും ലഭിയ്ക്കുന്ന ദിവസം വരെ ആധാർ കാർഡ് ആനുകൂല്യങ്ങൾക്കായുള്ള മാനദണ്ഡമാക്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
സർക്കാർ നിലപാട് വിശദീകരിച്ചിട്ടും കോൺഗ്രസ്സ് സഭാ നടപടികളോട് സഹകരിച്ചില്ല. പല തവണയാണ് രാജ്യസഭാ നടപടികൾ തടസ്സപ്പെട്ടത്.