ന്യൂഡൽഹി : വനിതകൾക്ക് സഹായകമാകുന്ന നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ . പ്രസവാവധി മൂന്ന് മാസമെന്നത് ആറരമാസത്തേക്ക് ദീർഘിപ്പിക്കാനാണ് തീരുമാനം . ബിൽ ഇന്ന് രാജ്യസഭ പാസാക്കി
1961 ലെ മെറ്റേണിറ്റി ബെനിഫിക്ട് ആക്ടിലാണ് ഭേദഗതി വരുത്തിയത്. ഭേദഗതി ബില്ലിന് മന്ത്രി സഭ അനുവാദം നൽകിയിരുന്നു. ശമ്പളത്തോടെയുള്ള പ്രസവാവധി ദീർഘിപ്പിക്കുന്നതോടെ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യദായകമായ ജീവിതം സാദ്ധ്യമാക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത് .
സ്വകാര്യ മേഖലയിലുൾപ്പെടെ ഈ നിയമം പ്രാവർത്തികമാക്കിയിട്ടുണ്ട്. പത്ത് പേരിലധികം ജോലിചെയ്യുന്ന കമ്പനികളിലുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യം ലഭിക്കും.