തിരുവനന്തപുരം: വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്ന രേഖകളിൽ കാലതാമസവും, ഉദാസീനതയും തുറന്നു സമ്മതിച്ച് മുഖ്യ വിവരാവകാശ കമ്മീഷണർ. 2011 മുതലുള്ള 13000 ത്തോളം അപേക്ഷകൾ കമ്മീഷനിൽ കെട്ടിക്കിടക്കുകയാണെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ.എം.പോൾ.
ഉദ്യോഗസ്ഥരുടെ കുറവും, അപേക്ഷകളിലെ അവ്യക്തതകളുമാണ് ഇതിനു കാരണം. വിവരാവകാശ അപേക്ഷയുമായി വരുന്നവരെ ശത്രുവായി കാണുന്ന സമീപനം മാറണമെന്നും, പല ഉദ്യോഗസ്ഥരും ഫയലുകൾ പരിശോധിക്കാൻ പോലും തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മന്ത്രിസഭാ യോഗം പരസ്യമായി നടത്തണമെന്ന് ആയുഷ് സെക്രട്ടറി ബി.അശോകൻ പറഞ്ഞു. RTI കേരള ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.