ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിക്കും. മലയാളികളായ ടിന്റു ലൂക്കയും, ദീപിക പള്ളിക്കലും ഖേൽ രത്ന സാദ്ധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബി.സി.സി.ഐ ശുപാർശ ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കാണ് പുരസ്കാരത്തിന് സാദ്ധ്യതയേറെയുള്ളത്.
ബാറ്റ്സ്മാൻ അജിന്‍ക്യ രഹാനെ അർജ്ജുന അവാർഡ് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അത്ലറ്റ് ഒ.പി.ജെയ്ഷ, കനോയിംഗ് കയാക്കിംഗ് താരം ബെറ്റി ജോസഫ് എന്നിവരാണ് അർജ്ജുന അവാർഡ് സാധ്യതാപട്ടികയിലുള്ള മലയാളികൾ. റിട്ടയേർഡ് ജസ്റ്റിസ് എസ്.കെ.അഗർവാൾ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിക്കുക. തുടർന്ന് കായിക മന്ത്രായലയം ജേതാക്കളെ പ്രഖ്യാപിക്കും.