ന്യൂദൽഹി : ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ചില്ലറ വിൽപ്പന ശൃംഖല ഏതെന്ന ചോദ്യത്തിന് ഫ്യൂച്ചർ ഫ്രൂപ്പെന്നോ റിലയൻസെന്നോ ഉത്തരം പറഞ്ഞാൽ തെറ്റി . രാജ്യത്തെമ്പാടുമുള്ള സൈനിക കേന്റീനുകളാണ് ഏറ്റവും കൂടുതൽ ലാഭം നേടിയ ചില്ലറ വിൽപ്പന ശൃംഖല.
2014 -15 വർഷത്തിൽ കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റ് (സി എസ് ഡി ) എന്ന സൈന്യത്തിന്റെ ശൃംഖല നേടിയത് 236 കോടിയുടെ ലാഭമാണ് . ഡി മാർട്ട് 211 കോടിയും ഫ്യൂച്ചർ ഗ്രൂപ്പ് 153 കോടിയും ലാഭം നേടിയപ്പോൾ . റിലയൻസിന് 159 കോടിയുടെ ലാഭമാണ് ലഭിച്ചത്.
5300 ഓളം സാധനങ്ങൾ വിൽക്കുന്ന സി എസ് ഡിക്ക് 13,709 കോടിയുടെ കച്ചവടമാണ് നടന്നത് . 34 ഡിപ്പോകളും 3901 യൂണിറ്റ് സെന്ററുകളുമുള്ള സി എസ് ഡിക്ക് അറുനൂറോളം കമ്പനികൾ സാധനങ്ങൾ സപ്ളൈ ചെയ്യുന്നുണ്ട്.