ബലൂചിസ്ഥാനിൽ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കാൻ ഭാരതത്തിന് അവകാശമുണ്ടെന്ന് അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി. ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കർസായിയുടെ പ്രതികരണം.
ഭാരതത്തിനും അഫ്ഗാനിസ്ഥാനുമെതിരെ പാകിസ്ഥാൻ നിരന്തരം പ്രസ്താവനയിറക്കുന്നുണ്ട് . എന്നാൽ ഭാരതം ആദ്യമായാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത് . കർസായി ചൂണ്ടിക്കാട്ടി. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഏതെങ്കിലും ഭാഗത്ത് ഭാരതം ഇടപെടൽ നടത്തുമെന്ന് താൻ കരുതുന്നില്ലെന്നും കർസായി പറഞ്ഞു.
ബലൂചിസ്ഥാൻ ഗിൽജിത് , പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ജനങ്ങൾ തന്നെയും ഭാരത ജനതയേയും വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു . ഇതിനു പിന്തുണയുമായി പാകിസ്ഥാനിലെയും അഫ്ഗാനിലേയും ബംഗ്ളാദേശിലേയും നിരവധി പേർ രംഗത്തെത്തിയിരുന്നു.
നേരത്തെ മോദിയുടെ ബലൂച് പ്രസ്താവനയ്ക്ക് പിന്തുണയുമായി ബംഗ്ളാദേശും രംഗത്തെത്തിയിരുന്നു.