ദുബായ് : ദുബായ് നഗരത്തിൽ അംബരചുംബികളായ കെട്ടിടങ്ങൾക്കു നടുവിൽ കൃത്രിമ മഴക്കാട് ഒരുങ്ങി .ലോകത്തെ ഏറ്റവും വലിയ കൃത്രിമ വൃക്ഷമാണ് മഴക്കാടിന്െറ പ്രത്യേകത. 3000 ഓളം സസ്യങ്ങളും ജീവജാലങ്ങളുമായി ഒരുങ്ങിയ കൃത്രിമ മഴക്കാട് നാളെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും .
അംബരചുംബികളായ കെട്ടിടങ്ങൾക്കു നടുവിൽ ദുബായ് നഗരത്തിന്റെ മറ്റൊരു വിസ്മയ കാഴ്ചയായിമാറുകയാണ് കൃത്രിമ മഴക്കാട്. അല്‍ വാസല്‍ റോഡിലെ ദുബൈ സിറ്റി വാക്ക്, ഷോപ്പിങ് കേന്ദ്രത്തിലാണ് മഴക്കാട് ഒരുക്കിയിരിക്കുന്നത്. ഒറിഗാമി രീതിയിലുള്ള ചില്ല് കൂട്ടിനുള്ളിലെ മഴക്കാടിൽ നാലുനില കെട്ടിടത്തിന്‍െറ ഉയരത്തില്‍ ലോകത്തെ ഏറ്റവും വലിയ കൃത്രിമ വൃക്ഷവും നിർമ്മിച്ചിട്ടുണ്ട് .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിച്ച 3000 ഓളം സസ്യങ്ങളാൽ സമൃദ്ധമാണ് ഈ കൊച്ചു മഴക്കാട് . പക്ഷികള്‍, പൂമ്പാറ്റകള്‍ എന്നിവ ഉൾപ്പെടെ നിരവധി ചെറു ജീവജാലങ്ങളും ഈ മഴക്കാടിനുള്ളിൽ ഉണ്ട്. കൃത്രിമ വെള്ളച്ചാട്ടവും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. സൗത്ത് അമേരിക്കൻ മഴക്കാടുകളുടെ മാതൃകയിൽ മൂന്ന് വർഷം എടുത്താണ് കൃത്രിമ മഴക്കാട് നിർമ്മിച്ചത് .
പ്രകൃതി സ്നേഹികളെ ഏറെ ആകർഷിക്കുന്ന ഇവിടെ വിദ്യാർത്ഥികൾക്ക് പ്രകൃതിയെ അടുത്തറിയാനും മഴക്കാടുകളെ കുറിച്ച് പഠിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മഴക്കാട് സന്ദർശിക്കാൻ മുതിര്‍ന്നവര്‍ക്ക് 95 ദിര്‍ഹവും കുട്ടികള്‍ക്ക് 70 ദിര്‍ഹവുമാണ് പ്രവേശന ചാർജ്ജായി ഈടാക്കുന്നത്.