തിരുവനന്തപുരം : ക്ഷേത്രപരിസരങ്ങളിൽ ആയുധപരിശീലനം നടക്കുന്നതായുള്ള യാതൊരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ആയുധ പരിശീലനം നടത്തരുതെന്ന നിർദ്ദേശം നേരത്തേയുണ്ടെന്നും പ്രയാർ വ്യക്തമാക്കി.
ആയുധ പരിശീലനം നടത്തുന്നതായി പരാതി ലഭിച്ചാൽ അത് സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കും .സംഘർഷമല്ല സമാധാനമാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ആയുധപരിശീലനം നടത്തുന്ന എന്ന വ്യാജ ആരോപണവുമായി നേരത്തെ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു . എന്നാൽ ഇത് ആർ.എസ്.എസിനെതിരെയുള്ള ഒളിയാക്രമണമാണെന്നും ക്ഷേത്രങ്ങളിൽ യാതൊരു തരത്തിലുള്ള ആയുധ പരിശീലനവും ആർ.എസ്.എസ് നടത്തുന്നില്ലെന്നും എതിരഭിപ്രായങ്ങൾ ഉയർന്നിരുന്നു.