റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തിയായി. ജംറകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി ഇന്നലയോടെ ഹാജിമാര്‍ മിനാ താഴ്വരയിൽ നിന്ന് മടങ്ങിയതോടെയാണ് ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായത്. ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ നാളെ മുതൽ നാട്ടിലേക്കു മടങ്ങി തുടങ്ങും.
സൂര്യാസ്തമയത്തിന് മുമ്പായി മൂന്ന് ജംറകളിലും ഏഴ് വീതം കല്ലുകള്‍ എറിഞ്ഞ് മസ്ജിദുല്‍ ഹറമില്‍ വിടവാങ്ങല്‍ പ്രദക്ഷിണവും നടത്തിയാണ് ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നത്. ഇന്നലെ നാലാം ദിവസത്തെ കല്ലേറ് കർമ്മവും പൂർത്തിയാക്കി ഹാജിമാര്‍ മിനാ താഴ്വരയിൽ നിന്ന് മടങ്ങിയതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തിയായി. പത്തൊമ്പത് ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജ് കർമ്മങ്ങൾ നിര്‍വഹിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർത്ഥാടകര്‍ ഇന്നു മുതല്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാർ നാളെമുതൽ മടക്ക യാത്ര ആരംഭിക്കും. ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യവുമായാണ് തീർത്ഥാടക ലക്ഷങ്ങള്‍ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങുന്നത്. ഹാജിമാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളും മാറ്റങ്ങളും കൃത്യമായി നിർവഹിച്ച സൈന്യത്തിനും വിവിധ വകുപ്പുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ നന്ദി പറഞ്ഞു.