കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സെപ്‌സിയുടെ അഞ്ചിന പരിഹാര നിര്‍ദ്ദേശം
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സെപ്‌സിയുടെ അഞ്ചിന പരിഹാര നിര്‍ദ്ദേശം

Janam Web Desk by Janam Web Desk
Sep 22, 2016, 08:07 pm IST
A A
????????????????????????????????????

????????????????????????????????????

FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കശുവണ്ടി വ്യവസായത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (സെപ്‌സി) കേന്ദ്രമന്ത്രിമാരുടെ പരിഗണനയിലേക്ക് പരിഹാര നടപടികളുടെ അഞ്ചിന പട്ടിക സമര്‍പ്പിച്ചു. സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുള്ള, പത്തുലക്ഷം ഗ്രാമീണ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന, ഈ വ്യവസായത്തിലെ കയറ്റുമതിമേഖല നേരിടുന്ന ആശങ്കാജനകമായ തളര്‍ച്ചയ്‌ക്ക് പരിഹാരം കാണാനാണ് സെപ്‌സി ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ ശ്രീ.പി. സുന്ദരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് ആവിഷ്‌ക്കരിക്കണമെന്നഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും കേന്ദ്ര വാണിജ്യവ്യവസായ സഹമന്ത്രി നിര്‍മ്മല സീതാരാമനും കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്‌സി സമര്‍പ്പിച്ച അപേക്ഷയില്‍ വിദേശവ്യാപാര നയത്തിന്റെ ഏതൊക്കെ വകുപ്പുകളാണ് കയറ്റുമതി കുറയാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കയറ്റുമതിക്ക് പ്രോത്സാഹനമായി നല്‍കിവരുന്ന ഇന്‍സെന്റീവ് (എം.ഇ.ഐ.എസ്) അഞ്ച് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി വെട്ടികുറച്ചതും തോട്ടണ്ടിക്ക് ഇറക്കുമതി തീരുവ പ്രാബല്യത്തില്‍ വരുത്തിയതുമാണ് ഇവയില്‍ പ്രധാന കാരണങ്ങള്‍. 2015 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ കയറ്റുമതി 42,000 മെട്രിക് ടണ്ണില്‍നിന്ന് 2016ലെ ഇതേ കാലഘട്ടത്തില്‍ 25,000 മെട്രിക് ടണ്‍ ആയി, കുറവ് 40 ശതമാനം. കയറ്റുമതി വരുമാനം 2100 കോടി രൂപയില്‍നിന്ന് 15 ശതമാനം ഇടിഞ്ഞ് 1700 കോടി രൂപയായി.

കശുവണ്ടി വ്യവസായത്തില്‍ പുതുതായി കൊണ്ടുവന്ന ഇറക്കുമതി തീരുവ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആയതിനാൽ പൂര്‍ണ്ണമായും പിന്‍വലിക്കണം. പുതിയ നിബന്ധനകള്‍ അനുസരിച്ച്, ഇറക്കുമതി ചെയ്ത തോട്ടണ്ടിയുടെ 25 ശതമാനം തൂക്കത്തിലും 15 ശതമാനത്തിലധികം വിലയിലും മൂല്യമുള്ള കശുവണ്ടിപ്പരിപ്പ് 18 മാസത്തിനകം കയറ്റുമതി ചെയ്താല്‍ മാത്രമേ ഇറക്കുമതി തീരുവ ബാദ്ധ്യത ഒഴിവാകുകയുള്ളു. ‘സ്റ്റാന്‍ഡേര്‍ഡ് ഇന്‍പുട്ട് ഔട്ട്പുട്ട്’ വ്യവസ്ഥയില്‍ നിലവിലുള്ള മൂല്യ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് അളവ് സംബന്ധിച്ച നിബന്ധനകള്‍ 2016 മാര്‍ച്ച് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കാന്‍ സെപ്‌സി അഞ്ചിന പരിഹാര നടപടികളില്‍ അപേക്ഷിച്ചിട്ടുണ്ട്. 25 ശതമാനം കയറ്റുമതി എന്ന ലക്ഷ്യം നേടാന്‍ വളരെ പ്രയാസം നേരിടുന്നതിനാലാണിത്.

കയറ്റുമതി സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കയറ്റുമതി സൗഹൃദ അന്തരീക്ഷത്തില്‍ തോട്ടണ്ടി സംസ്‌കരിക്കുന്നതിനും കശുവണ്ടിപ്പരിപ്പ് കയറ്റുമതിക്ക് ഉതകുന്ന രീതിയില്‍ പരസ്പര കൈമാറ്റം ചെയ്യുന്നതിനും സെപ്‌സി അനുവാദത്തിന് അപേക്ഷിച്ചിട്ടുണ്ട്. 2016 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തിലാക്കിയ ഇറക്കുമതി നിബന്ധനകളില്‍ നിര്‍ദിഷ്ട ഫാക്ടറികളില്‍ മാത്രമേ ഇറക്കുമതി ചെയ്ത തോട്ടണ്ടി സംസ്‌കരിക്കാവൂ എന്നും ഒരു ഫാക്ടറിയില്‍നിന്ന് മറ്റൊന്നിലേക്ക് ചരക്ക് മാറ്റരുത് എന്നും നിബന്ധന വച്ചിരുന്നു.

കശുവണ്ടി സംസ്‌കരണത്തിന്റെ സ്വാഭാവിക സമ്പ്രദായങ്ങളനുസരിച്ച് ഈ നിബന്ധനകള്‍ പാലിക്കാന്‍ പ്രയാസമാണ്. തൊഴിലാളികളുടെ ലഭ്യത സംബന്ധിച്ച് അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ സംസ്‌കരണപ്രക്രിയയുടെ എല്ലാ ഘട്ടങ്ങളും ഒറ്റ യൂണിറ്റില്‍തന്നെ ക്രമീകരിക്കുന്നത് പ്രയാസമാണ്. തോട്ടണ്ടി സംസ്‌കരണത്തിലൂടെ പതിനഞ്ചിലധികം ഗ്രേഡുകളിലായുള്ള പരിപ്പ് ലഭ്യമാകുന്നതിനാല്‍, കയറ്റുമതി ഓര്‍ഡറുകള്‍ അനുസരിച്ച് വിവിധ ഗ്രേഡ് പരിപ്പുകള്‍ പരസ്പര കൈമാറ്റം ചെയ്യുന്നത് എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്കിടയിലെ പരമ്പരാഗത രീതിയാണെന്നും കേന്ദ്രമന്ത്രിമാര്‍ക്കുള്ള നിവേദനത്തില്‍ സെപ്‌സി പറയുന്നു.

നിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്നുറപ്പാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയമായ 18 മാസത്തിനുള്ളില്‍ കയറ്റുമതി ബാദ്ധ്യത തീര്‍ത്തില്ലെങ്കില്‍ മാത്രമേ ഒരു എക്‌സ്‌പോര്‍ട്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാവൂ എന്നും സെപ്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി ചെയ്തതോ തദ്ദേശീയമായതോ ആയ തോട്ടണ്ടി സംസ്‌കരിച്ച് കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നവര്‍ക്ക്, ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിക്ക് മേല്‍ ചുമത്തുന്ന ആകെ ഇറക്കുമതി തീരുവയുടെ നിരക്കിന് അനുസൃതമായി, ഡ്യൂട്ടി ഡ്രോബാക് ക്രെഡിറ്റും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷവും പല തുറമുഖങ്ങളില്‍നിന്നും മുന്‍കൂര്‍ അനുമതി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും കാലതാമസത്തെപ്പറ്റിയും നിവേദനത്തില്‍ പരാമര്‍ശിക്കുന്നു.

കശുവണ്ടി വ്യവസായത്തിന്റെ പ്രത്യേക പരിതസ്ഥിതി പരിഗണിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്‌സി പ്രധാനമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. ബാങ്കുകളുടെ നോണ്‍ പെര്‍ഫോമിംഗ് അസെറ്റ് നിയമങ്ങളില്‍നിന്ന് കശുവണ്ടി വ്യവസായത്തിന് പ്രത്യേക ഇളവ് നല്‍കണം, ആസ്ഥി വായ്പ്പകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷം പലിശയില്ലാതെയും അവസാന രണ്ടുവര്‍ഷം 3 ശതമാനം പലിശയിലും മൊറട്ടോറിയം പ്രഖ്യാപിക്കുക, ഈട് നല്‍കിയിരിക്കുന്ന വസ്തുവകകളും ഓഹരിയും ഏറ്റെടുക്കാനോ മരവിപ്പിക്കാനോ ഉള്ള നീക്കങ്ങള്‍ തൽക്കാലം നിര്‍ത്തിവയ്‌ക്കുകയും വില്‍പ്പനസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക, ആസ്ഥിവായ്പകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചയ്‌ക്കാവുന്ന ടേം ലോണുകളാക്കുക, തോട്ടണ്ടി സംഭരണത്തിനും ഫാക്ടറികളുടെ യന്ത്രവത്കരണത്തിനുമായി കുറഞ്ഞ പലിശ നിരക്കില്‍ പുതിയ വായ്പകള്‍ അനുവദിക്കുക എന്നീ അഞ്ചിന നിര്‍ദേശങ്ങളും പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിനായി നിവേദനത്തിലുണ്ട്.

ShareTweetSendShare

More News from this section

ജനങ്ങളേറ്റെടുത്ത് ‘പ്രാധാനമന്ത്രി വിശ്വകർമ പദ്ധതി’: 10 ദിവസത്തിനകം ലഭിച്ചത് 1.40 ലക്ഷത്തിലധികം അപേക്ഷകൾ

രാജസ്ഥാനും മദ്ധ്യപ്ര​ദേശും സന്ദർശിക്കാൻ പ്രധാനമന്ത്രി; രാജസ്ഥാനിൽ 7000 കോടിയുടെയും മദ്ധ്യപ്രദേശിൽ 19,260 കോടി രൂപയുടെയും പദ്ധതികൾക്ക് തുടക്കം കുറിക്കും

‘ശുചിത്വത്തിനപ്പുറം, ശാരീരിക ക്ഷമതയും’ ; ഗുസ്തി താരത്തിനൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; വീഡിയോ

ഭക്ഷണം കുറവ്, ഉറക്കമില്ല; പ്രധാനമന്ത്രിയുടെ ദിനചര്യയെ കുറിച്ച് ഗുസ്തി താരം അങ്കിത്

കലാകാരന്മാരെ വിലക്കുന്ന, സ്വയം ഇടതുപക്ഷം എന്ന് പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യ വിരുദ്ധരായ മൂരാച്ചികൾക്കുള്ള പാഠം; ദേശീയ ജൂറിക്ക് മനുഷ്യ സലാം, കലാസലാം: ഹരീഷ് പേരടി

എന്റെ രാജ്യം ചൈനയല്ല, ഭാരതമാണ്; രാജ്യം ഭരിക്കുന്നത് കേന്ദ്ര സർക്കാരാണ്; കരുവന്നൂർ തട്ടിപ്പിൽ സിപിഎമ്മിനെ വിമർശിച്ച് ഹരീഷ് പേരടി

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

വിജയ കിരീടം ചൂടി ’14 മിനിറ്റ് മിറാക്കിൾ’; ചെന്നൈ-മൈസൂർ വന്ദേഭാരത് എക്‌സ്പ്രസിന്റെ 16 കോച്ചുകൾ വൃത്തിയാക്കാൻ എടുത്തത് 14 മിനിറ്റിൽ താഴെ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

യുക്രെയ്‌നിന്റെ ശാന്തിക്കായി ലോകസാംസ്‌കാരിക ആഘോഷത്തിൽ പ്രാർത്ഥന; പങ്കെടുത്തത് 180 രാജ്യങ്ങളിൽ നിന്നുള്ളവർ

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്

Load More

Latest News

ഷൂട്ടിം‌ഗിനിടെ രജനീകാന്തിനു പരിക്ക്

രജനികാന്തും മകൾ ഐശ്വര്യയും ഒന്നിക്കുന്ന പുത്തൻ ചിത്രം എത്തുന്നു; ലാല്‍ സലാം റിലീസ് പ്രഖ്യാപിച്ചു

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

അസഭ്യം പറഞ്ഞ് കൂട്ടം ചേർന്ന് ആക്രമണം; പമ്പ് ജീവനക്കാരന് ക്രൂര മർദ്ദനം

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

വന്ദേഭാരതിൽ രാത്രി തിരൂരിലെത്തുന്നവർക്ക് യാത്രാ സേവനമൊരുക്കി കെഎസ്ആർടിസി

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

തൃശൂരിന്റെ മനസ്സ് സുരേഷ് ​ഗോപിക്കൊപ്പം; വടക്കുംനാഥന്റെ മണ്ണിൽ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അദ്ദേഹം മാത്രം: എം.ടി രമേശ്

ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങി; അച്ഛനും മകനും മരിച്ചു

മലപ്പുറത്ത് ഒമ്പതുവയസുകാരന് പുഴയിൽ വീണ് ദാരുണാന്ത്യം

റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് പ്രശ്‌നമല്ല , താൻ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകൻ ; പാർട്ടി പറഞ്ഞാൽ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കല്‍

റിസര്‍വ് ബാങ്കിന്റെ എതിര്‍പ്പ് പ്രശ്‌നമല്ല , താൻ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകൻ ; പാർട്ടി പറഞ്ഞാൽ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിനെ സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കല്‍

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

14 മിനിറ്റ് മിറാക്കിൾ; വന്ദേഭാരത് എക്‌സ്പ്രസിലെ ശുചീകരണത്തിന് സാക്ഷിയായി തിരുപ്പതി റെയിൽവേ സ്‌റ്റേഷൻ

14 മിനിറ്റ് മിറാക്കിൾ; വന്ദേഭാരത് എക്‌സ്പ്രസിലെ ശുചീകരണത്തിന് സാക്ഷിയായി തിരുപ്പതി റെയിൽവേ സ്‌റ്റേഷൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies