തിരുവനന്തപുരം: സംപൂജ്യ സത്യാനന്ദ സരസ്വതി സ്വാമി ജയന്തി ദിനമായ സെപ്റ്റംബർ 25 സദ്ഭാവന ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമതലങ്ങളിൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി E S ബിജു അറിയിച്ചു. കന്നിമാസത്തിലെ പുണർതം നാളിലാണ് സ്വാമിജിയുടെ ജയന്തി ആഘോഷം നടക്കുന്നത് പുഷ്പാർച്ചന, സത്സംഗം, അനുസ്മരണം, സദ്ഭാവനാ സമർപ്പണം നേതൃയോഗം എന്നീ കാര്യപരിപാടികൾ ജയന്തി ദിനത്തിൽ നടക്കും. ഹിന്ദുവിന്റെ ആത്മാഭിമാനത്തെ തട്ടിയുണർത്താൻ ശക്തമായ നേതൃത്വം നൽകിയ ധർമ്മബോധത്തിന്റെ സിംഹഗർജ്ജനമായിരുന്നു സത്യാനന്ദ സരസ്വതിയെന്ന് അദ്ദേഹം പറഞ്ഞു. സന്യാസസമൂഹത്തിൽ നിന്നുള്ള ഒളിച്ചോടലല്ല, മറിച്ച് ധർമ്മം പുലർന്നു കണേണ്ടതായ സമൂഹത്തിന്റെ സ്വത്താണ് സന്യാസിയെന്ന് അദ്ദേഹം കാട്ടിത്തന്നു ഹിന്ദുക്കൾക്ക് ഒരു നേതൃത്വമുണ്ടന്ന് ഭരണാധികാരികളെ ബോദ്ധ്യപ്പെടുത്തിയ പ്രക്ഷോഭ നായകനും കൂടിയായിരുന്നു സ്വാമിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 2500 സ്ഥാനീയകേന്ദ്രങ്ങളിൽ സദ്ഭാവനാ കുടുബയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികൾ, ഹൈന്ദവ ആചാര്യന്മാരോടുള്ള അവഹേളനം, ഇടതു-വലതു മുന്നണികളുടെ ഹിന്ദു വിരുദ്ധത, ക്ഷേത്രകാര്യങ്ങളിലുള്ള കടന്നുകയറ്റം എന്നിവയും കുടുബയോഗം ചർച്ച ചെയ്യും. ധർമ്മഗുരുക്കന്മാർ സമുദായ നേതാക്കൾ എന്നിവർ കുടുബയോഗങ്ങളിൽ പങ്കെടുക്കും.