ന്യൂഡൽഹി : കള്ളപ്പണത്തിനെതിരെയുള്ള കേന്ദ്രസർക്കാർ നടപടികൾ ഫലം കാണുന്നു . ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ വെളിപ്പെടുത്തിയത് 65,250 കോടി കള്ളപ്പണം. സെപ്റ്റംബർ 30 ന് അവസാനിച്ച പദ്ധതിയിലൂടെ 64,275 വെളിപ്പെടുത്തലുകളാണ് ഫയൽ ചെയ്തത്.
കള്ളപ്പണം ഉള്ളവർക്ക് അത് നിയമവിധേയമാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയാണ് സർക്കാർ അനുവദിച്ചത് .45 ശതമാനം ടാക്സും പെനാൽറ്റിയും നൽകാനാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ ലഭിച്ച ധനം രാജ്യത്തിന്റെ നീക്കിയിരുപ്പ് തുകയിലേക്ക് മാറ്റുമെന്നും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.
അവസാന കണക്കു കൂട്ടലുകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വിശകലനമുണ്ടാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു. നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം കള്ളപ്പണത്തിനെതിരെ വിവിധ തരത്തിലുള്ള നടപടികളാണെടുത്തത് . ശക്തമായ കള്ളപ്പണ നിരോധന നിയമത്തിനൊപ്പം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയും കൊണ്ടു വന്ന സർക്കാരിന്റെ നടപടികൾ വിജയത്തിലേക്ക് നീങ്ങുകയാണ്.