ബംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ് ചർച്ച ചെയ്യാൻ കർണ്ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. കാവേരിയിൽ നിന്ന് തമിഴ് നാടിന് ജലം വിട്ട് നൽകണമെന്ന് സുപ്രീംകോടതി ആവർത്തിച്ച സാഹചര്യത്തിലാണ് സഭ ചേരുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗം സുപ്രീംകോടതിയുടെ നിർദേശം തള്ളിയിരുന്നു. ഈ മാസം ആറ് വരെ പ്രതി ദിനം 6000 ഘനയടി വെള്ളം തമിഴ്നാടിന് വിട്ട് നൽകണമെന്നായിരുന്നു കോടതി ഉത്തരിട്ടിരുന്നത്. പല തവണ ഉത്തരവിട്ടിട്ടും വെള്ളം വിട്ട് നൽകാത്ത കർണ്ണാടകയുടെ നടപടിയെ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് നിയമസഭ ചേരുന്നത്.
നേരത്തെ വിഷയം ചർച്ച ചെയ്ത നിയമസഭ കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കിയിരുന്നു.