ബംഗളൂരു : സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് തമിഴ്നാടിന് കാവേരി ജലം കൊടുക്കാൻ കർണാടകയുടെ തീരുമാനം. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംസ്ഥാന നിയമസഭയെ വിവരം അറിയിച്ചത് .
തമിഴ്നാടിന് കാവേരി ജലം വിട്ടു നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ കർണാടക തുടർച്ചയായി നിരസിച്ചിരുന്നു . എന്നാൽ തീരുമാനത്തിൽ ഉറച്ചു നിന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുപ്രീം കോടതി അന്ത്യശാസനം നൽകിയതോടെയാണ് കർണാടക തീരുമാനം മാറ്റിയത്.
ഇന്ന് രാത്രി 11 മണിയോടെ കൃഷ്ണാരാജ സാഗർ അണക്കെട്ട് തുറക്കുമെന്നാണ് റിപ്പോർട്ട്