ധാക്ക : പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചാൽ ബംഗ്ളാദേശ് ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിക്കുമെന്ന് ബംഗ്ളാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ .സെക്രട്ടറിയേറ്റിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .
ഇന്ത്യ – പാക് യുദ്ധമുണ്ടായാൽ ബംഗ്ളാദേശ് എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു കമാലിന്റെ ശ്രദ്ധേയമായ മറുപടി. 1971 ലെ ബംഗ്ളാദേശ് വിമോചന കാലത്ത് ഇന്ത്യ നൽകിയ സഹായം മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധമുണ്ടായാൽ നേരിടാനുള്ള എന്തെങ്കിലും പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് പാകിസ്ഥാനെ തങ്ങൾ കാര്യമാക്കുന്നില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി . പാകിസ്ഥാനുമായി തങ്ങൾ അതിർത്തി പങ്കിടുന്നില്ലെന്നും അത്കൊണ്ട് തന്നെ അവരെ വലിയ ഭീഷണിയായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറി ആക്രമണത്തിന് ബദലായി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് ആദ്യം പിന്തുണ അറിയിച്ച രാഷ്ട്രങ്ങളിൽ ഒന്നാണ് ബംഗ്ളാദേശ്.