സ്വാശ്രയം: പ്രതിപക്ഷബഹളത്തിൽ സഭ ഇന്നും സ്തംഭിച്ചു
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്വാശ്രയം: പ്രതിപക്ഷബഹളത്തിൽ സഭ ഇന്നും സ്തംഭിച്ചു

Janam Web Desk by Janam Web Desk
Oct 5, 2016, 11:22 am IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വാശ്രയവിഷയത്തിൽ പ്രതിപക്ഷബഹളത്തേത്തുടർന്ന് സഭ ഇന്നും സ്തംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ കടും‌പിടുത്തമാണ് പ്രശ്നങ്ങൾ അവസാനിക്കാത്തതിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, തന്റെ പിടിവാശി കാരണമല്ല പ്രശ്നപരിഹാരമുണ്ടാവാത്തതെന്നും, വാശി പ്രതിപക്ഷത്തിനാണെന്നുമുള്ള നിലപാടിലായിരുന്നു മുഖ്യമന്ത്രി.

നട്ടാൽ മുളയ്‌ക്കാത്ത നുണയാണ് വിഷയത്തിൽ മുഖ്യമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാനേജ്‌മെന്റ് ഫീസ് കുറച്ചാൽ സർക്കാരിന് പ്രശ്നമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നതെന്നും, ഫീസിളവ് നൽകാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികളിൽ ചിലർ സമ്മതിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രണ്ടര ലക്ഷം രൂപയിൽ നിന്നും നാൽപ്പതിനായിരം രൂപ കുറവു ചെയ്യാമെന്നും ഫീസിളവ് സബ്‌സീഡിയായോ, സ്കോളർഷിപ്പായോ നൽകാമെന്നും സമ്മതിച്ചിരുന്നതായും പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയെ മാനേജ്‌മെന്റ് പ്രതിനിധികൾ സമീപിച്ചപ്പോൾ അവരോട് മോശമായി പെരുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ആരോഗ്യമന്ത്രിയോടും, ആരോഗ്യ സെക്രട്ടറിയോടും മുഖ്യമന്ത്രി ധിക്കാരപൂർവ്വം പെരുമാറിയതിന് മുപ്പതു പേരെങ്കിലും സാക്ഷികളാണ്. ഈ വസ്തുതകളെല്ലാം മറച്ചു വച്ചു കൊണ്ടാണ് മുഖ്യമന്ത്രി സഭയിൽ സംസാരിച്ചത്. പിണറായിവിജയൻ സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മകൻ ചത്താലും മരുമകളുടെ കണ്ണീർ കണ്ടാൽ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രിയോടും, ആരോഗ്യസെക്രട്ടറിയോടും താൻ മോശമായി പെരുമാറിയെന്നത് വെറും കെട്ടുകഥയാണെന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. സ്വാശ്രയപ്രശ്നത്തിൽ സർക്കാരിന് പരിമിതികളുണ്ട്. ആരോഗ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ തന്നെ പ്രതിപക്ഷം സമരമവസാനിപ്പിക്കേണ്ടതായിരുന്നു. മാനേജ്‌മെന്റുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സർക്കാർ, നിർദ്ദേശങ്ങളൊന്നും മുന്നോട്ടു വയ്‌ക്കില്ലെന്നത് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ഇന്നലെ നടന്ന ചർച്ചയിൽ കരാറിൽ നിന്നു പിന്മാറില്ലെന്ന നിലപാടാണ് മാനേജ്‌മെന്റുകൾ സ്വീകരിച്ചത്. പുതിയ നിർദ്ദേശങ്ങളില്ലാതിരുന്നതു കൊണ്ടാണ് യോഗം പിരിഞ്ഞത്. ചർച്ച ഫലം കാണാതെ പോയതിനു കാരണം മാനേജ്‌മെന്റുകളാണെന്നായിരുന്നു പിണറായിയുടെ വാദം.

മുപ്പത് കുട്ടികൾക്കു വേണ്ടിയാണോ പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ ബാനറുകളും, പ്ലക്കാർഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ചേംബറിനടുത്തെത്തി ബഹളമാരംഭിയ്‌ക്കുകയായിരുന്നു.

ബഹളത്തേത്തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള നിർത്തി വച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബഹളത്തേത്തുടർന്ന് നിർത്തി വച്ച സഭ പൂജ അവധിയും കഴിഞ്ഞ് ഇനി പതിനേഴിനായിരിക്കും വീണ്ടും കൂടുക.

അതേസമയം നിരാഹാരമനുഷ്ഠിച്ചിരുന്ന പ്രതിപക്ഷ എം.എൽ.എമാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരെ ആരോഗ്യസ്ഥിതി മോശമായതിനേത്തുടർന്ന് ആശുപത്രിയിലേയ്‌ക്കു മാറ്റുകയും, വി.ടി.ബൽറാമും, റോജി എം.ജോണും തൽസ്ഥാനത്ത് നിരാഹാരം ഏറ്റെടുക്കുകയും ചെയ്തു.

ShareTweetSendShare

More News from this section

പാലക്കാട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി; ജാഗ്രതാ നിർദ്ദേശം

പാലക്കാട് പാലക്കയം മേഖലയിൽ ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി; ജാഗ്രതാ നിർദ്ദേശം

നയതന്ത്ര സ്വര്‍ണ കടത്ത് കേസ്; പ്രതി രതീഷിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

പോപ്പുലർ ഫ്രണ്ട് ബന്ധം; പാലക്കാട് എൻഐഎ റെയ്ഡ്

കാലാവസ്ഥ മോശം, കടൽ പ്രക്ഷുബ്ധം’ : വിഴിഞ്ഞത്ത് കപ്പൽ എത്താൻ വൈകും

കാലാവസ്ഥ മോശം, കടൽ പ്രക്ഷുബ്ധം’ : വിഴിഞ്ഞത്ത് കപ്പൽ എത്താൻ വൈകും

‘പാലമരം പൂത്തുതുടങ്ങി, ഗന്ധർവ്വയാമം ആരംഭിക്കാൻ സമയമായി’; പിറന്നാൾ ദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി ഉണ്ണി മുകുന്ദൻ

‘പാലമരം പൂത്തുതുടങ്ങി, ഗന്ധർവ്വയാമം ആരംഭിക്കാൻ സമയമായി’; പിറന്നാൾ ദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹൻ

ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹൻ

സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്; നമ്മുടെ വര ചെറുതാക്കാൻ വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത കൊള്ളരുതാത്ത കച്ചവടക്കാരൻ; സഹകരണ ബാങ്ക് അഴിമതി ന്യായികരിച്ച എംബി രാജേഷിനെ വിമർശിച്ച് ഹരീഷ് പേരടി

സ്വാതന്ത്ര്യം കൊള്ളയിസം കള്ളൻമാർ സിന്ദാബാദ്; നമ്മുടെ വര ചെറുതാക്കാൻ വലിയ വര വരച്ചാൽ മതിയെന്ന് തിരിച്ചറിവുള്ള നല്ലവനല്ലാത്ത കൊള്ളരുതാത്ത കച്ചവടക്കാരൻ; സഹകരണ ബാങ്ക് അഴിമതി ന്യായികരിച്ച എംബി രാജേഷിനെ വിമർശിച്ച് ഹരീഷ് പേരടി

Load More

Latest News

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

അടിച്ചുതകർത്ത് ഗില്ലും ഗെയ്ഗ്വാദും; മൊഹാലി ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിച്ചു : ഇതെങ്കിലും ഞങ്ങൾ ചെയ്യണ്ടേയെന്ന് നാട്ടുകാർ

ഓൺലൈനിൽ നിന്ന ടവ്വൽ ഓർഡർ ചെയ്തു; 70-കാരിയ്‌ക്ക് നഷ്ടമായത് എട്ടര ലക്ഷം രൂപ

സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പ്; കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് 19 ലക്ഷം രൂപ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

750 ഏക്കർ വിസ്തൃതിയിൽ ടൗൺഷിപ്പ്; അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചു: മാപ്പ് പറഞ്ഞ് മോട്ടോജിപി

ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ട്രെയിൻ വഴി കഞ്ചാവ് കടത്താൻ ശ്രമം; തൃശൂരിലെ ലഹരിസംഘത്തെ പിടികൂടി എക്‌സൈസ്

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു ;പ്രഖ്യാപനമറിയിച്ച് പികെ കൃഷ്ണദാസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies