സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. ലോകത്തിലെ ഏറ്റവും ചെറിയ യന്ത്ര ഘടനയുടെ കണ്ടെത്തലിന് പിന്നൽ പ്രവർത്തിച്ച ഫ്രാൻസിലെ സ്ട്രാസ് ബർഗ് സർവകലാശാലയിലെ ഴാൻ പിയറി സവാഷ്സ്, അമേരിക്കയിലെ എവൻസറ്റൺ നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ജെ. ഫ്രസർ സ്റ്റൊഡാർട്ട്, നെതർലൻഡ്സിലെ ഗ്രോണിഗെൻ സർവകലാശാലയിലുള്ള ബർണാഡ്.എൽ.ഫെരിംഗ എന്നിവർക്കാണ് പുരസ്കാരം.
സാങ്കേതികവിദ്യയെ എത്രമാത്രം ചെറുതാക്കാം എന്നു തെളിയിച്ച വിപ്ലവമാണ് ഇവര്‍ നടത്തിയത്. യന്ത്രങ്ങളെ പരമാവധി ചെറുതാക്കി രസതന്ത്രത്തിന് പുതിയൊരു മാനം നല്‍കുകയാണ് ഇവര്‍ ചെയ്തതെന്ന് നൊബേല്‍ സമിതി വിലയിരുത്തി.