ബംഗളൂരു : ഭാരതത്തിന്റെ ഏറ്റവും ആധുനികമായ വിനിമയ ഉപഗ്രഹം ജി സാറ്റ് -18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കോറുവിൽ നിന്നാണ് വിക്ഷേപണം നടന്നത് . നേരത്തെ ബുധനാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണം വിപരീത കാലാവസ്ഥായായതിനാൽ 24 മണിക്കൂർ നീട്ടി വയ്ക്കുകയായിരുന്നു.
ലോഞ്ചിംഗ് വാഹനമായ അരിയാനെ 5 വി എ -231 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്..ടെലികമ്യൂണിക്കേഷൻ രംഗത്ത് കൂടുതൽ മികവ് സാദ്ധ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹമാണ് ജിസാറ്റ് 18 .ഭാരതത്തിന് നിലവിൽ 14 കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് ഉള്ളത്. 3404 കിലോ ഭാരമുള്ള ജിസാറ്റ് -18 ൽ 48 കമ്യൂണിക്കേഷൻ ട്രാൻസ്പോണ്ടറുകളാണുള്ളത്.