ശ്രീനഗർ : പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു . ഭീകരരെ കൊണ്ട് പൊറുതിമുട്ടിയെന്നും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തങ്ങൾ ഭീകരരെ ശക്തമായി നേരിടുമെന്നും പാക് അധീന കശ്മീരിലെ ജനങ്ങൾ പ്രഖ്യാപിച്ചു .
ഭീകര ക്യാമ്പുകൾ കൊണ്ട് പാക് അധീന കശ്മീർ നരകമായി മാറിയെന്നും ജനങ്ങൾ പറയുന്നു . മുസഫറാബാദ് , കോട്ലി , ചിനാരി, മിർപൂർ, ഗിൽജിത്, ദിയാമർ, നീലം എന്നീ സ്ഥലങ്ങളിലെ താമസക്കാരാണ് ഭീകര ക്യാമ്പുകൾക്കെതിരെ രംഗത്തെത്തിയത്. ഭീകരതയെ പൂർണമായും ഉന്മൂലനം ചെയ്യണമെന്നും ഭീകരരെ വളർത്തുന്നത് കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നും ജനങ്ങൾ വ്യക്തമാക്കുന്നു.
ഇതോടെ പാക് അധീന കശ്മീരിൽ ഭീകരവാദ ക്യാമ്പുകൾ ഇല്ലെന്ന പാകിസ്ഥാന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ് .