ന്യൂഡൽഹി : കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് വിനോദ് ഭാട്ടിയ . കോൺഗ്രസ് അവകാശപ്പെട്ട ആക്രമണങ്ങളെല്ലാം സാധാരണ സംഭവിക്കാറുള്ളതാണെന്നും അതൊന്നും സർജിക്കൽ സ്ട്രൈക്ക് ആയിരുന്നില്ലെന്നും ഭാട്ടിയ പറഞ്ഞു . ഇതോടെ തങ്ങളുടെ കാലത്തും സർജിക്കൽ സർജിക്കൽ സ്ട്രൈക്ക് നടന്നിരുന്നു എന്ന അവകാശവാദമുയർത്തി വിഷയം രാഷ്ട്രീയവത്കരിച്ച കോൺഗ്രസ് വീണ്ടും നാണംകെട്ടു.
നിയന്ത്രണ രേഖയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുമ്പോൾ തിരിച്ചടിക്കാറുണ്ട് . പലപ്പോഴും ഇത് നിയന്ത്രണ രേഖയ്ക്കപ്പുറത്തേക്ക് കടക്കാറുണ്ട് . എന്നാൽ അതൊന്നും സർജിക്കൽ സ്ട്രൈക്ക് ആയിരുന്നില്ല. ഭാട്ടിയ പറഞ്ഞു . എന്നാൽ സെപ്റ്റംബർ 29 ന് നടന്നത് ആസൂത്രണ മികവും സാങ്കേതികത്തികവും രാഷ്ട്രീയ നിശ്ചയദാർഢ്യവും ചേർന്ന സർജിക്കൽ സ്ട്രൈക്ക് തന്നെയായിരുന്നു ഭാട്ടിയ ചൂണ്ടിക്കാട്ടി.
സർജിക്കൽ സ്ട്രൈക്ക് വിവരം പുറത്ത് വന്നതിനെ തുടർന്നാണ് തങ്ങളുടെ കാലത്തും ഇത്തരം ആക്രമണം നടന്നിട്ടുണ്ടെന്ന വാദവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.