ശ്രീനഗർ : നൗഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ പിന്നിൽ പാകിസ്ഥാൻ തന്നെയെന്ന് സൈന്യം . ഭീകരരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും ഭക്ഷണ സാധനങ്ങളും പാകിസ്ഥാനിൽ ഉണ്ടാക്കിയവയാണെന്ന് സൈന്യം സ്ഥിരീകരിച്ചു . ഗ്രനേഡുകളിൽ പാക് ഓർഡിനൻസ് ഫാക്ടറിയുടെ മുദ്ര കണ്ടെത്തിയതായും സൈനിക വക്താവ് അറിയിച്ചു.
സ്ഫോടക വസ്തുക്കളും പെട്രോളിയം ജെല്ലികളും ഉറി ആക്രമണത്തിനെത്തിയ ഭീകരരുടെ പക്കൽ നിന്നും കണ്ടെത്തിയവയോട് സാമ്യമുള്ളതാണ്.ഒക്ടോബർ 5 ന് രാത്രിയിൽ മൂന്ന് നുഴഞ്ഞു കയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത് . നൗഗാമിൽ നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
സെപ്റ്റംബർ 29 ന് ഇന്ത്യ പാക് അധീന കശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് ശേഷം പാകിസ്ഥാൻ നിഴൽ യുദ്ധം ശക്തമാക്കിയിരിക്കുകയാണ് . പാക് സൈന്യം അതിർത്തിയിൽ വെടിവെപ്പ് നടത്തുന്നതിനോടൊപ്പമാണ് തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങൾ.