പഠാൻകോട്ട്: മൗലാനാ മസൂദ് അസ്‌ഹറിനെതിരേ എൻ.ഐ.എ കുറ്റപത്രം
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പഠാൻകോട്ട്: മൗലാനാ മസൂദ് അസ്‌ഹറിനെതിരേ എൻ.ഐ.എ കുറ്റപത്രം

Janam Web Desk by Janam Web Desk
Oct 14, 2016, 08:26 am IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പഠാൻകോട്ടിലെ വ്യോമസേനാതാവളത്തിലെ തീവ്രവാദി ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ, ജയ്ഷെ മുഹമ്മദ് തലവൻ മൗലാനാ മസൂദ് അസ്‌ഹറിനെതിരേ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം തയ്യാറാക്കുന്നു. മസൂദ് അസ്‌ഹറിനെക്കൂടാതെ, ആക്രമണത്തിൽ മുഖ്യ പങ്കു വഹിച്ച അസ്‌ഹറിന്റെ സഹോദരൻ അബ്ദുൾ റൗഫ്, മറ്റു രണ്ടു പേർ എന്നിവരെ ഉൾക്കൊള്ളിച്ചാണ് കുറ്റപത്രം തയ്യാറാക്കുന്നത്.

അസ്‌ഹറിനും കൂട്ടാളികൾക്കും മേൽ ഭാരതം ചുമത്തിയിരിക്കുന്ന കുറ്റാരോപണങ്ങളുടെ വെളിച്ചത്തിൽ, അസ്‌ഹറിനെ രാജ്യാന്തര തീവ്രവാദികളുടെ പട്ടികയിൽ ചേർക്കണമെന്ന് ഭാരതം യു.എൻ സുരക്ഷാ കൗൺസിലിൽ ഉന്നയിച്ച ആവശ്യത്തിന് കുറ്റപത്രം ആക്കം കൂട്ടുമെന്നു കരുതപ്പെടുന്നു. ഭാരതത്തിന്റെ ഈ ആവശ്യം പാകിസ്ഥാനു വേണ്ടി ചൈന നേരത്തേ വീറ്റോ ചെയ്തിരുന്നു.

ദേശീയ സുരക്ഷാ ഏജൻസി, കുറ്റപത്രത്തിൽ പ്രതിചേർക്കുന്ന മറ്റു രണ്ടു പേർ പാകിസ്ഥാൻ സ്വദേശികളായ കാസിഫ് ജാൻ, ഷാഹിദ് ലത്തീഫ് എന്നിവരായിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

പഠാൻകോട്ട് ആക്രമണത്തിനു ശേഷം ഭാരതം സമാഹരിച്ച ഫോറൻസിക് രേഖകളും, ടെലിഫോൺ സംഭാഷണങ്ങളും അടക്കമുള്ള ശക്തമായ തെളിവുകൾ, ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദിനും, അതിന്റെ തലവൻ മസൂദ് അസ്‌ഹറിനുമെതിരേയുള്ള കുറ്റപത്രത്തിന് കരുത്തു നൽകുന്നവയാണ്. ഇതോടൊപ്പം എൻ.ഐ.എ കൂടുതൽ തെളിവുസമാഹരണത്തിനായി അമേരിക്കയുടെ സാങ്കേതികസഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്.

കുറ്റപത്രം സമർപ്പിക്കുന്നതു സംബന്ധിച്ച നിയമവശങ്ങളേക്കുറിച്ച് എൻ.ഐ.എ പരിശോധിച്ചു വരികയാണ്. വിഷയത്തിലെ നിയമവശങ്ങളുടെ സങ്കീർണ്ണതകൾ വിലയിരുത്തിയ ശേഷം ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നേരത്തേ, 2011ൽ ലഷ്കർ ഇ തോയ്ബ ഭീകരനേതാവ് ഡേവിഡ് കോൾമാൻ ഹെഡ്ലി, ലഷ്കർ നേതാവ് ഹാഫിസ് സയീദ്, സാകി ഉർ റഹ്മാൻ ലഖ്‌വി, തഹാവൂർ ഹുസൈൻ റാണ, രണ്ട് ഐ.എസ്.ഐ ഓഫീസർമാരായ മേജർ സമീർ, മേജർ ഇക്‌ബാൽ തുടങ്ങിയവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു കൊണ്ട് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എൻ.ഐ.എ ഇവർക്കെതിരേ കുറ്റപത്രം തയ്യാറാക്കിയത്.

തീവ്രവാദം സംബന്ധമായ വിഷയങ്ങളിൽ പാകിസ്ഥാന്റെ നിസ്സഹകരണത്തെ മറികടക്കാൻ കുറ്റപത്രത്തിനു കഴിയും. പാകിസ്ഥാന്റെ സഹകരണമില്ലാതെ തന്നെ കേസിനെ ബലപ്പെടുത്താൻ ഇതു വഴി സാധിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പഠാൻകോട്ട് ആക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ ഭാരതത്തിനു കൈമാറുന്നതിന് പാകിസ്ഥാനു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗം കൂടിയായാണ് എൻ.ഐ.എ കുറ്റപത്രം തയ്യാറാക്കുന്നത്. അതേസമയം, പഠാൻകോട്ട് ആക്രമണം സംബന്ധിച്ച് സൈന്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച തെളിവുകൾ കൈമാറാനോ, പ്രതികളിലേക്കെത്തിച്ചേരാനോ പാകിസ്ഥാൻ സഹകരിച്ചിട്ടില്ല.

ആക്രമണം സംബന്ധിച്ച് ഭാരതം സമാഹരിച്ച തെളിവുകൾക്കു പുറമേ ജെയ്ഷെ മുഹമ്മദ് അംഗങ്ങളുടെ ഇ മെയിലുകൾ, ചാറ്റ് സന്ദേശങ്ങൾ തുടങ്ങിയവ ചോർത്തിയെടുത്ത നിർണ്ണായക തെളിവുകൾ അമേരിക്കയും പങ്കു വച്ചിട്ടുണ്ട്.

ആക്രമണം സംബന്ധിച്ച് ശക്തമായ നിരവധി തെളിവുകളുടെ വെളിച്ചത്തിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിനോടു പ്രതികരിക്കാനും പാകിസ്ഥാൻ ഇതു വരെ തയ്യാറായിട്ടില്ല. ആക്രമണശേഷം പാകിസ്ഥാൻ സംയുക്ത അന്വേഷണസംഘത്തിന് സംഭവസ്ഥലം സന്ദർശിക്കാനും തെളിവുകൾ ശേഖരിക്കാനുമുള്ള അവസരവും ഭാരതം നൽകിയിരുന്നു. എന്നാൽ, ഭാരതം വ്യക്തമായ തെളിവുകൾ നൽകിയിട്ടും, അതിനോട് പാകിസ്ഥാൻ അലംഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ShareTweetSendShare

More News from this section

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

നിപ നിയന്ത്രണങ്ങളിൽ ഇളവ്; തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു തുടങ്ങും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നട അടച്ചു

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തിൽ വീട്ടിൽ പരിശോധന; യുവാവ് പോലീസ് സ്‌റ്റേഷന് മുന്നിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

മുഖ്യമന്ത്രി എവിടെ വന്നാലും ഞാൻ എഴുന്നേറ്റ് നിൽക്കും; നല്ല ഒരു അച്ഛനാണ് പിണറായി വിജയൻ: ഭീമൻ രഘു

വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്; പല ഭാവം, പല രൂപം; പിണറായി വിജയന്റെ പാർട്ടിയുടെ ഭാ​ഗമാകാൻ കഴിയുന്നത് ഭാ​ഗ്യം: ഭീമൻ രഘു

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

Load More

Latest News

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

എന്താ സൗന്ദര്യം, മമ്മൂട്ടിയെ പിന്നിലാക്കാൻ പഴയ നായിക ; സം​ഗീതയുടെ തിരിച്ചുവരവ് ​ഗംഭീരം !

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

മാപ്പിളമാർ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഢങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ – ഒരോർമ്മ

മാപ്പിളമാർ കൊന്നുതള്ളിയ ഹിന്ദുക്കളുടെ ജഢങ്ങൾ കൊണ്ട് നിറഞ്ഞ തുവ്വൂർ കിണർ – ഒരോർമ്മ

ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വിവാദം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വിവാദം: സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു

പുലിവാലുപിടിച്ച് മുഖ്യൻ ; പൊതുപരിപാടിയിൽ നിന്നും പിണങ്ങിയതിന് പുത്തൻ ന്യായീകരണവുമായി പിണറായി

പുലിവാലുപിടിച്ച് മുഖ്യൻ ; പൊതുപരിപാടിയിൽ നിന്നും പിണങ്ങിയതിന് പുത്തൻ ന്യായീകരണവുമായി പിണറായി

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

അമ്പമ്പോ ഇത് ഒന്നൊന്നര സമ്മാനത്തുക! കനകകിരീടത്തിൽ മുത്തമിട്ടാൽ വിജയികളെ കാത്തിരിക്കുന്നത് കോടികൾ

ബഹിരാകാശത്ത് നിന്ന് ‘ഡെലിവറി ബോയ്’ നാളെ എത്തും! ‘പാർസൽ’ ഏറ്റുവാങ്ങാൻ റെഡിയായി ഭൂമി

ബഹിരാകാശത്ത് നിന്ന് ‘ഡെലിവറി ബോയ്’ നാളെ എത്തും! ‘പാർസൽ’ ഏറ്റുവാങ്ങാൻ റെഡിയായി ഭൂമി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies