ദുബായ്: താളവിസ്മയം തീർത്ത് “ഭരതോത്സവം 2016”. യു എ ഇ യിലെ കലാകാരന്മാരുടെ കൂട്ടായ്മായായ ഭാരതം “ഭരതോത്സവം 2016” എന്ന പേരിൽ നടത്തിയ പരിപാടി ശ്രദ്ധേയമായി. പ്രശസ്തമേള വിദ്വാൻ മട്ടന്നൂർ ശങ്കരൻ കുട്ടിമാരുടെ മകൻ മട്ടന്നൂർ ശ്രീരാജ് ആദ്യമായി പ്രമാണിയായ തായമ്പകയും അരങ്ങേറി.
യു എ ഇ യിലെ കലാകാരന്മാരുടെ കൂട്ടായ്മായായ ഭാരതം ഷാർജ “ഭരതോത്സവം 2016” എന്ന പേരിൽ നടത്തിയ പരിപാടി ദുബായിൽ താളവിസ്മയം തീർത്തു. ഷെയ്ഖ് റാഷിദ് മെഡിക്കൽ ലൈബ്രറി ഓഡിറ്റോറിയം ത്തിൽ നടന്ന ഭാരതോത്സവത്തിന് കലാമണ്ഡലം ശങ്കര വാര്യരും അദ്ദേഹത്തിന്റെ മക്കളും ശിഷ്യരും ചേർന്ന് അവതരിപ്പിച്ച പഞ്ചമംദ്ദള കേളിയോടെയാണ് തുടക്കമായത്.
പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരുടെ മകൻ മട്ടന്നൂർ ശ്രീരാജ് ആദ്യമായി പ്രമാണിയായി നടത്തിയ തായമ്പകയും ആസ്വാദക മനം നിറച്ചു. ചിറക്കൽ നിധീഷുമായിചേർന്ന് മട്ടന്നൂർ ശ്രീരാജ് നടത്തിയ ഇരട്ട തായംബകയും മേളപ്രേമികളെകൊണ്ട് നിറഞ്ഞ സദസിന് ഉത്സവ പ്രതീതി ജനിപ്പിച്ചു. പുതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച കേരളത്തിന്റെ തനത് ക്ഷേത്ര കലകളിൽ ഒന്നായ ചാക്യാർകൂത്തും കരഘോഷത്തോടെ സദസ്സ് ഏറ്റെടുത്തത്.