ശ്രീനഗർ : ജമ്മു കശ്മീരിൽ സ്കൂളുകൾക്കെതിരെയുള്ള ആക്രമണം തുടർക്കഥയാകുന്നു. താഴ്വരയിൽ നാലു സ്കൂളുകൾ കൂടി ഇന്നലെ കത്തിച്ചു. ദുഗ്പോറയിലെയും ഗഡൂരയിലെയും സർക്കാർ സ്കൂളുകളാണ് കത്തിച്ചത്.
വടക്കൻ കശ്മീരിലെ ബന്ദിപോരയിലെ രണ്ട് സ്കൂളുകളും ഇന്നലെ കത്തിച്ചിട്ടുണ്ട്. ഹിസ്ബുൾ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു പിന്നാലെ കശ്മീരിൽ തുടരുന്ന വിഘടനവാദി ആക്രമണത്തിൽ ഇതുവരെ മുപ്പത്തിരണ്ട് സ്കൂളുകളാണ് നശിപ്പിക്കപ്പെട്ടത്. ശ്രീനഗറിലെ എസ് പി കോളേജിനു നേരേയും ആക്രമണം നടന്നു.
സ്കൂളുകൾ ആക്രമിച്ച് നശിപ്പിക്കുന്നവരെ കണ്ടെത്താൻ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . വടക്കൻ കശ്മീരിൽ അഞ്ച് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട് . സ്കൂളുകൾ കത്തിക്കുന്നതിനെതിരെ താഴ്വരയിലെങ്ങും പ്രതിഷേധം ഉയർന്നിട്ടുണ്ട് .രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാ സംഘടനകളും സ്കൂൾ കത്തിക്കലിനെതിരെ ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട് .
കശ്മീരിലെ സംഘർഷം തുടരുന്നതിനിടെ ചില തീവ്ര ഇസ്ളാമിക സംഘടനകളാണ് സ്കൂൾ കത്തിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് നിരീക്ഷണങ്ങളുണ്ട് . പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നതിനെതിര് നിൽക്കുന്ന തീവ്രമതമൗലിക വാദ സംഘടനകളാണ് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട് .