ദുബായ് : യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഇടം പിടിച്ച യു എ ഇ യുടെ ആദ്യ പൈതൃക പ്രദേശമായ “അൽ ഐൻ ഒയാസിസ്” പൊതുജങ്ങൾക്കായി തുറന്നുകൊടുത്തു. പുരാതന അറബ് ജീവിത രീതികളും കൃഷി സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന അതിപുരാതന ജലസേചനപദ്ധതികളും ഇവിടെ സന്ദർശകർക്ക് കാണാൻ സാധിക്കും .
ആയിരക്കണക്കിന് വര്‍ഷങ്ങൾക്കുമുമ്പുള്ള ,ജൈവ പരിസ്ഥിതി പ്രദേശമാണ് യുനെസ്കോയുടെ ലോക പ്രതൃക പട്ടികയിൽ ഇടംപിടിച്ച അൽ ഐൻ മരുപ്പച്ച.അലൈനിലെ 7 മരുപ്പച്ചകളിൽ ഏറ്റവും വലുതായ അലൈൻ ഒയാസിസ് അബുദാബിയുടെ കിഴക്കൻ മേഖലയുടെ പ്രതിനിധി യായ ശൈഖ് തഹ്നൂൻ ബിൻ നഹ്യാൻ ജന ങ്ങൾക്കായി കഴിഞ്ഞ ദിവസം തുറന്നു കൊടുത്തു.
അതിപുരാതന കാലങ്ങളിൽ കൃഷി സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ഭൂഗർഭ ജലസേചന സവിധാനമായ ഫലജ് ഇവിടെ സഞ്ചാരികൾക്കു നേരിൽ കാണാൻ സാധിക്കുമെന്നതാണ് ഈ മരുപ്പച്ചയുടെ പ്രത്യേകത .ഈന്തപ്പനതോട്ടങ്ങൾക്കിടയിലു ടെയുള്ള നീർച്ചാലുകൾ സന്ദർശകർക്ക് നവ്യാനുഭവമാണ് നൽകുക .അബുദാബിയുടെ പൈതൃകത്തിലും സാംസ്കാരികതയിലും മരുപ്പച്ചകൾക്കുള്ള സ്വാധീനം സന്ദർശകർക്ക് മനസിലാക്കുന്നതിനായി
പരിസ്ഥിതി കേന്ദ്രവും ഇവിടെയുണ്ട്.
2011 ലാണ് അലൈനിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് തെരഞ്ഞെടുത്തത്..ജനങ്ങൾ പ്രാചീനകാലങ്ങളിൽ ശുദ്ധ ജലനീരുറവയും ഫലപുഷ്ടിയുള്ള മണ്ണും ഫലപ്രദമായി ഉപയോഗിച്ചിരുന്നു എന്നതിന് ഉത്തമഉദാഹരമാണ് അലൈനിനെ മരുപ്പച്ച. അലൈൻ ഐൻ ഒയാസിസ് ഒരു കാല ഘട്ടത്തിന്റെ സാംസ്കാരവും ജീവിത രീതികളുമാണ് സന്ദർശകർക്ക് പകർന്നു നൽകുന്നത്.