ന്യൂഡൽഹി : താൻ ഭാരതത്തിന്റെ പുത്രനാണെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ . ഭാരതത്തിന്റെ പുരാതന ചിന്തകളുടെ പ്രവാചകനാണ് . തന്റെ തലച്ചോറിൽ നിറഞ്ഞു നിൽക്കുന്നത് ഈ രാഷ്ട്രം മുന്നോട്ടു വച്ച വിചാരധാരകളാണെന്നും ദലൈലാമ. ഗോവയിൽ നടക്കുന്ന ഇന്ത്യ ഐഡിയ കോൺക്ളേവിനയച്ച വീഡിയോ സന്ദേശത്തിലാണ് ദലൈലാമയുടെ പരാമർശം.
കഴിഞ്ഞ 57 വർഷങ്ങളായി തന്റെ ശരീരത്തിന് ജീവൻ നൽകുന്നത് ഈ രാഷ്ട്രത്തിന്റെ ഉപ്പും ചോറുമാണ് . അവൾ ലോകത്തിനു നൽകിയ കരുണയുടേയും അഹിംസയുടേയും സന്ദേശം പ്രചരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ലാമ പറഞ്ഞു. ശാരീരിക പ്രശ്നം കാരണം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം ക്ഷമ ചോദിച്ചു.
ചൈനയുടെ റ്റിബറ്റ് അധിനിവേശത്തെ തുടർന്ന് 1959 ലാണ് ദലൈലാമ ഇന്ത്യയിലേക്ക് കുടിയേറിയത്.