ടോക്യോ: ജപ്പാനിൽ നിന്നും 1.5 ബില്യൺ ഡോളറർ വില വരുന്ന 12 വിമാനങ്ങൾ വാങ്ങാൻ ഭാരതം ജപ്പാനുമായി ധാരണയായേക്കും. കരയിൽ നിന്നും, ജലോപരിതലത്തിൽ നിന്നും പറന്നു പൊങ്ങാൻ സാധിക്കുന്ന ഈ വിമാനങ്ങൾ ദുരിതാശ്വാസ സേവനങ്ങൾക്ക് ഉപയുക്തമായതാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങളായി ഭാരതവും ജപ്പാനും തമ്മിലുളള ചർച്ചകൾ പുരോഗമിച്ചു വരികയാണ്. ജാപ്പനീസ് നിർമ്മാണക്കമ്പനിയായ ഷിൻമായ്‌വ ആണ് വിമാനത്തിന്റെ നിർമ്മാതാക്കൾ.
50 വർഷമായി നീണ്ടു നിൽക്കുന്ന പ്രതിരോധ കയറ്റുമതി വിലക്ക് എടുത്തു കളഞ്ഞതിനു ശേഷമുളള ജപ്പാന്റെ ആദ്യത്തെ ഇടപാടായിരിക്കും ഇതെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ഇടപാട് വഴിതെളിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
പദ്ധതി സംബന്ധിച്ച അന്തിമ അംഗീകാരം ഇന്നു നടക്കുന്ന പ്രതിരോധ വിഭവസമാഹരണ കൗൺസിൽ യോഗത്തിൽ ഉണ്ടായേക്കുമെന്ന് പ്രതിരോധമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് ജാപ്പനീസ് ദേശീയപത്രം റിപ്പോർട്ട് ചെയ്തു.