ന്യൂഡൽഹി: അഴിമതിയെ നേരിടാൻ സാങ്കേതികവിദ്യയുടെ സഹായം തേടണമെന്ന് പ്രധാനമന്തി. നിലവിലെ അവസ്ഥയിൽ അഴിമതി എന്നത് കൂടുതൽ ക്രിയാത്മകമായി നടത്തപ്പെടുന്ന സാഹചര്യത്തിൽ ഇവയെ പിടികൂടാൻ പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ് വേണ്ടത്. വിജിലൻസ് അവബോധ വാരം 2016ന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും അഴിമതിക്കാർ രാഷ്ട്രീയക്കാരാണെന്നാണ് പൊതുജനങ്ങളുടെ കാഴ്ചപ്പാട്. ഈ മാനസികാവസ്ഥ രാഷ്ട്രീയനേതാക്കളെ വിശ്വാസത്തിലെടുക്കുന്നതിൽ നിന്നും ജനങ്ങളെ അകറ്റി നിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണനിയന്ത്രണത്തിൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിയ്ക്കുന്നതു വഴി കൂടുതൽ സുതാര്യത ഉറപ്പു വരുത്താൻ സാധിക്കുമെന്നും പൊതുജനങ്ങൾക്ക് അടിസ്ഥാന സേവനങ്ങൾ എത്തിക്കുന്നതിന് ഇതു സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യക്തിതാൽപ്പര്യങ്ങളും, വ്യാമോഹങ്ങളുമല്ല, ആദർശമാണ് രാഷ്ട്രത്തെ മുന്നോട്ടു നയിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.