ന്യൂഡല്‍ഹി: കണക്കില്‍പെടാത്ത പണത്തിന് 200 ശതമാനം നികുതി ഈടാക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. 200 ശതമാനം നികുതി നല്കിയാല് പുറത്തുവരുന്ന പണത്തിന്റെ 90 ശതമാനവും നഷ്ടമാകുമെന്ന വിചിത്രന്യായം ഉന്നയിച്ചാണ് കെജ് രിവാള്‍ നീക്കത്തെ എതിര്‍ത്തത്. കളളപ്പണക്കാര്‍ ബാങ്കുകളില്‍ ഇത്തരത്തില്‍ നികുതി നല്കി പണം നിക്ഷേപിക്കുമെന്ന് കരുതാനാകില്ലെന്നും കെജ്രിവാള് പറഞ്ഞു.
വരവുമായി പൊരുത്തപ്പെടാത്ത 2.5 ലക്ഷത്തിന് മുകളിലുളള നിക്ഷേപങ്ങള്‍ക്ക് 200 ശതമാനം നികുതി പിഴയായി നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തിന് പിന്നാലെയാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് ഏറ്റവും വലിയ അഴിമതിയാണെന്ന് ആരോപിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെജ് രിവാള്‍ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തിനെതിരേ രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നടപടി അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്നും കെജ് രിവാള്‍ ആവശ്യപ്പെട്ടു.
മതിയായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും 2000 രൂപയുടെ നോട്ടുകള്‍ നിലവിലെ എടിഎമ്മുകളില്‍ ഉള്ക്കൊളളിക്കാനാകില്ലെന്ന കാര്യം സര്‍ക്കാര്‍ നേരത്തെ മനസിലാക്കേണ്ടതായിരുന്നുവെന്നും കെജ് രിവാള്‍ പറഞ്ഞു. നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്ന വിവരം ബിജെപി ഉള്‍പ്പെടെയുളള രാഷ്ട്രീയ കക്ഷികള്‍ക്ക് നേരത്തെ അറിയാമായിരുന്നു. പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്തുക്കള്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ കളളപ്പണം സുരക്ഷിതമാക്കാന്‍ സാധിച്ചുവെന്നും കെജ് രിവാള്‍ ആരോപിച്ചു.
അഴിമതി നേരിടാനെന്ന പേരില്‍ ഏറ്റവും വലിയ അഴിമതിയാണ് നടത്തിയിരിക്കുന്നത്. നേരത്തെ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതിന് ജനങ്ങള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള സമയം പരിശോധിച്ചാല്‍ ബാങ്കുകളില്‍ വലിയ നിക്ഷേപങ്ങള്‍ വന്നതായി കാണാമെന്നും കെജ് രിവാള്‍ ചൂണ്ടിക്കാട്ടി.