ന്യൂഡൽഹി: വേഗതയേക്കാൾ കൃത്യതയാവണം വാർത്തയുടെ മാനദണ്ഡമെന്നും മാദ്ധ്യമപ്രവർത്തകൾ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ ശ്രമിക്കണമെന്നും കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറൽ വി.കെ.സിംഗ്.
ദേശീയപ്രാധാന്യമുളള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധാപൂർവ്വവും, ഉത്തരവാദിത്വബോധത്തോടെയും വാർത്തകൾ നൽകുക വഴി വികസനത്തിൽ നിർണ്ണായകമായ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്തയുടെ കൃത്യതയിൽ മാദ്ധ്യമപ്രവർത്തകൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. വസ്തുതാപരവും നിഷ്പക്ഷത പുലർത്തുന്നതുമാവനം മാദ്ധ്യമ റിപ്പോർട്ടുകൾ; അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ (ഐ.ഐ.എം.സി) ഡിപ്ലോമ ഇൻ ഡെവലപ്പ്‌മെന്റ് ജേർണലിസം കോഴ്സിന്റെ 66ആം ബാച്ച് സമാപനസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുസ്ഥിരവികസനത്തിൽ വാർത്താമാദ്ധ്യമങ്ങൾക്കുളള പങ്കിനെ പരാമർശിച്ച അദ്ദേഹം, പൊതുസമൂഹത്തെ അവരുടെ അവകാശങ്ങളേയും, ഉത്തരവാദിത്വങ്ങളേയും കുറിച്ച് ബോധവത്കരിക്കുന്നതിൽ വാർത്താമാദ്ധ്യമങ്ങൾക്കു വഹിക്കാൻ കഴിയുന്ന പങ്കിനെക്കുറിച്ചും ചൂണ്ടിക്കാട്ടി.