കണ്ണൂർ: നിരോധിച്ച നോട്ടുകള്‍ കൊണ്ടും ഉപയോഗമുണ്ട്. പ്ലൈവുഡ് ഫാക്ടറിയില്‍ ഹാര്‍ഡ്‌ബോര്‍ഡ് നിര്‍മ്മാണത്തിനാണ് ടണ്‍കണക്കിന് നോട്ടുകള്‍ ഉപയോഗിക്കുന്നത്. കണ്ണൂര്‍ വളപട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സ് കമ്പനിയിലേക്കാണ് റിസര്‍വ്വ് ബാങ്കില്‍ നിന്ന് പൊടിയാക്കിയെടുത്ത നോട്ടുകള്‍ എത്തുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്ലൈവുഡ് ഫാക്ടറിയാണ് കണ്ണൂരിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് ലിമിറ്റഡ്. ഇവിടെ നിര്‍മ്മിക്കുന്ന ഹാര്‍ഡ്‌ബോര്‍ഡുകളിലും സോഫ്റ്റ് ബോര്‍ഡുകളിലും കഴിഞ്ഞ രണ്ടുമാസക്കാലമായി നോട്ടുകള്‍ പൊടിച്ചുപയോഗിക്കുന്നുണ്ട്. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നിന്നാണ് ടണ്‍കണക്കിന് നോട്ടുപൊടികള്‍ ഇവിടെയെത്തുന്നത്. 1000, 500 രൂപാ നോട്ടുകളുടെ നിരോധന പ്രഖ്യാപനം വരുന്നതിന് ഒരു മാസം മുമ്പുതന്നെ ഇവിടെ നോട്ടുപൊടികള്‍ എത്തിത്തുടങ്ങിയിരുന്നു എന്ന് കമ്പനി അധികൃതര്‍ പറയുന്നു.
ഹാര്‍ഡ്‌ബോര്‍ഡും സോഫ്റ്റ് ബോര്‍ഡും നിര്‍മ്മിക്കാന്‍ മരത്തിനൊപ്പം നോട്ട് പൊടി ചേര്‍ക്കുകയാണ് ചെയ്യുന്നത്. മരത്തിന്റെ നാലോ അഞ്ചോ ശതമാനം മാത്രമാണ് നോട്ടുപൊടി ഉപയോഗിക്കുക. നൂറു ടണ്ണിലേറെ നോട്ടുപൊടി ഇവിടെ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു.
ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന നോട്ടുകള്‍ ഒഴിവാക്കാനാണ് റിസര്‍വ് ബാങ്ക് നോട്ടുപൊടി കട്ടകളാക്കി പ്ലൈവുഡ് കമ്പനിക്ക് നല്‍കുന്നത്. ഈ കട്ടകള്‍ മരച്ചീളുകള്‍ക്കൊപ്പം ചേര്‍ത്ത് അരച്ചെടുക്കുന്നതും പള്‍പ്പാക്കുന്നതും അത് ഹാര്‍ഡ്‌ബോര്‍ഡ് ഷീറ്റാക്കുന്നതുമെല്ലാം യന്ത്രങ്ങളാണ്.