തിരുവനന്തപുരം: എസ് എഫ് ഐക്കെതിരെ മത്സരിച്ച് വിജയിച്ച എ ഐ എസ് എഫ് നേതാവിന് മർദ്ദനവും റാഗിംഗ് ആരോപണവും . യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലും പ്രവേശനമില്ല . എവിടെച്ചെന്നാലും ആക്രമിക്കാൻ തയ്യാറായി എസ് എഫ് ഐക്കാർ . ഗത്യന്തരമില്ലാതെ ഫേസ്ബുക്കിൽ പോസ്റ്റിട്ട് സത്യം പറയാൻ നിർബന്ധിതനായി എഐഎസ്എഫ് നേതാവും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ നന്ദു രാജ്
ഫേസ്ബുക്കിലൂടെയാണ് എസ് എഫ് ഐ യുടെ ഫാസിസ്റ്റ് നടപടികളെപ്പറ്റി നന്ദുരാജ് വിശദീകരിച്ചത് . ഒന്നാം വർഷ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത നന്ദുരാജിനെ റാംഗിംഗ് കുറ്റം ചുമത്തി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ പതിച്ച പോസ്റ്ററുകളും നന്ദു പോസ്റ്റിൽ ഷെയർ ചെയ്തിട്ടുണ്ട് . ഇത് പച്ചക്കള്ളമാണെന്നും എസ് എഫ് ഐക്കെതിരെ മത്സരിച്ച ജയിച്ച അന്നു മുതൽ തുടങ്ങിയ വിരോധത്തിന്റെ ഭാഗമാണിതെന്നും നന്ദു രാജ് പറയുന്നു .
നന്ദു രാജിന്റെ പോസ്റ്റിന്റെ പൂർണ രൂപം
“സുഹൃത്തുക്കളേ വിദ്യാർത്ഥികളെ റാഗ് ചെയ്ത നന്ദു രാജെന്ന് മുദ്ര കുത്തുന്നത് എന്നെയാണ്. സത്യം തെളിയിക്കാൻ ‘ എനിക്കു മുൻപിൽ മറ്റു മാർഗങ്ങൾ ഇല്ല.കഴിഞ്ഞ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിൽ SFI ക്കെതിരെ ലോ കോളേജിൽ വിജയിച്ച എക സ്ഥാനാർത്ഥി ഞാൻ മാത്രമാണ് .അന്നു മുതൽ എനിക്കെതിരെ അസഭ്യവർഷവുമായി പുരോഗമനവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആളുകൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും യുണിവേഴ്സിറ്റി യൂണിയൻ ജോ. സെക്രട്ടറിയുമായ എനിക്കെതിരെ വധഭീഷണിയും SFI മുഴക്കിക്കഴിഞ്ഞു.യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അഡ്മിഷൻ എടുക്കാൻ പോയ എന്നെ SFI പ്രവർത്തകർ വഴിയിൽ തടയുകയും Al SF പ്രവർത്തകൻ ആയതിനാൽ ഹോസ്റ്റലിൽ താമസിപ്പിക്കില്ലെന്നു പറയുയും ചെയ്തു… തുടർന്നു ഹോസ്റ്റൽ പ്രവേശനം ആഗ്രഹിച്ച ഞാൻ അതിൽ നിന്നും സ്വയം പിൻമാറുകയും ‘ ചെയ്തു…തുടർന്നും അവരെന്നെ പിന്തുടർന്നു. യൂണിവേഴ്സിറ്റി കോളേജിൽ SFI പ്രവർത്തകർ AISF വനിതാ സഖാക്കളെയടക്കം’ മർദ്ദിച്ചവശരാക്കി .ഞാനടക്കമുള്ള A ISF പ്രവർത്തകരെ അതിക്രൂരമായി മർദിച്ചു അവശരാക്കി.തുടർന്ന് ഞാൻ SFI യുടെ അക്രമത്തിനെതിരെ നവ മാധ്യമങ്ങളിൽ സംവധിച്ചു. ഇതിൽ പ്രകോപിതരായ അവർ ഞാപഠിക്കുന്ന ലോ കോളേജിൽ എന്നെ പ്രവേശിപ്പിക്കില്ലെന്നു വെല്ലുവിളിച്ചു. അതു ഭയന്ന് രണ്ടാഴ്ചക്കുശേഷം ഡിസംബർ 19 നാണു ഞാൻ വീണ്ടും കോളേജിൽ പോയത് .ഭയം അതു മാത്രം കൈമുതലാക്കി ഞാൻ എന്റെ ക്യാമ്പസിൽ എത്തി ,അവർ എന്നെ ആക്രമിച്ചു അതിലും തൃപ്തരാകാത്ത അവർ എനിക്കെതിരെ ഒന്നാം വർഷ വിദ്യാർത്ഥിയെക്കൊണ്ട് റാം ഗിഗ് കേസും എനിക്കെതിരെ നൽകി……. എനിക്കറിയില്ല ഇത്തരം പ്രചരണങ്ങളെ എങ്ങനെ നേരിടണമെന്ന് .ജീവൻ പോലും അപഹരിക്കാൻ വെമ്പുന്ന കഴുകൻ മാർക്കിടയിലേക്ക് 21 തീയതി ഞാൻ വീണ്ടും പോകുകയാണ്. എന്റെ കലാലയത്തിലേക്ക്.നിങ്ങൾ എനിക്കൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോ“